"മത്സര ശേഷം ഡ്രെസ്സിങ് റൂമിൽ എല്ലാവരും വലിയ സങ്കടത്തിൽ ഇരിക്കവെയാണ് അദ്ദേഹം കടന്നു വന്നത്. പ്രധാനമന്ത്രി കാണാൻ എത്തുന്നതിനെക്കുറിച്ച് ടീമിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹം പെട്ടെന്ന് ഡ്രെസ്സിങ് റൂമിലേക്ക് കടന്നു വന്നത് ഞങ്ങൾക്ക് അത്ഭുതമായിരുന്നു. അദ്ദേഹം ടീമിലെ ഓരോ വ്യക്തികളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു " - ഷമി പറഞ്ഞു.
ധോണിക്കൊപ്പം ജേഴ്‌സി നമ്പര്‍ 7നും ഇനി വിശ്രമം; ഏഴാം നമ്പർ ജേഴ്സി പിൻവലിച്ച് ബിസിസിഐ
advertisement
ഞങ്ങളുടെ രണ്ട് മാസത്തെ കഠിനാധ്വാനത്തിന് വിലയില്ലാതാക്കിക്കളഞ്ഞ തോൽവിയാണ് ഫൈനലിൽ ഉണ്ടായത്. അതുകൊണ്ട് തന്നെ എല്ലാവരും വളരെ വിഷമ അവസ്ഥയിൽ ആയിരുന്നു. പെട്ടെന്നൊരു മുന്നറിയിപ്പും ഇല്ലാതെ പ്രധാനമന്ത്രി കടന്നു വരികയും ഓരോരുത്തരെയും ആശ്വസിപ്പിക്കുകയും ചെയ്തത് വലിയ ആശ്വാസം നൽകി.
തോൽവിയിൽ നിന്നും പുറത്ത് വരണമെന്നും വീണ്ടും മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളും പരസ്പരം പറഞ്ഞത് ഈ തോൽവിയിൽ നിന്നും പുറത്ത് വരണമെന്ന് തന്നെ ആയിരുന്നു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ സന്ദർശനവും ആശ്വാസ വാക്കുകളും ഞങ്ങളെ മാനസികമായി വളരെ അധികം സഹായിച്ചുവെന്നും ഷമി കൂട്ടിച്ചേർത്തു.
ഫൈനലിൽ 137 ബോളിൽ നിന്നും 120 റൺസെടുത്ത ട്രാവിസ് ഹെഡിന്റെയും അർധ സെഞ്ച്വറി നേടിയ മാർനസ് ലാബുഷാഗ്നെയുടെയും പിൻ ബലത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്.