ആദ്യ ജയവുമായി ഗോകുലം മൂന്നാമത്
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‌റെ തുടക്കം തകർച്ചയോടെയായിരുന്നു. 30 റൺസിനിടെ 3 വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ അയേഷ ഖാനെ അരുന്ധതി റെഡ്ഡി മടക്കി. അനാവശ്യ റണ്ണിനോടിയ ഒമൈമ സൊഹൈലിനെ ജെമിമ റോഡ്രിഗസ് പുറത്താക്കുകയായിരുന്നു. അതോടെ റണ്ണൊഴുക്ക് സാവധാനമായി. പവർ പ്ലേയിൽ പാകിസ്താന് നേടാനായത് 30 റൺസ് മാത്രം. 10 ഓവറിൽ 53ന് 3 എന്ന നിലയിൽ നിന്ന് 133 എന്ന പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത് 44 പന്തിൽ അർധ സെഞ്ചുറി നേടിയ ബിസ്മാ മാറൂഫും (54) 48 പന്തിൽ അർധ സെഞ്ചുറി നേടിയ നിത ദാറും ചേർന്നാണ്.
advertisement
ആഞ്ഞടിച്ച് ധവാനും പന്തും; ടി20യിൽ ഇന്ത്യൻ ജയം സമ്പൂർണം
ഇന്ത്യക്ക് വേണ്ടി ഹേമലതയും പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ മിതാലി രാജും സ്മൃതി മന്ഥാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 26 റൺസെടുത്ത സ്മൃതി പുറത്താകുമ്പോൾ ഇന്ത്യ 9.3 ഓവറിൽ 73. റോഡ്രിഗസ് 16 റൺസെടുത്ത് മടങ്ങി. പിന്നാലെ മിതാലിയുടെ അർധസെഞ്ച്വറി. 47 പന്തിൽ 56 റൺസെടുത്ത മിതാലി മടങ്ങുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 14 പന്തിൽ 8 റണ്‍സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും കൃഷ്ണമൂർത്തിയും ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
വ്യാഴാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ ഇന്ത്യ 34 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു.
