ആദ്യ ജയവുമായി ഗോകുലം മൂന്നാമത്

Last Updated:
കോഴിക്കോട്: ഐ-ലീഗിൽ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഗോകുലം എഫ്.സി. സ്വന്തം തട്ടകത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ 3-1ന് ആയിരുന്നു ഗോകുലത്തിന്‍റെ ജയം. ഗനി അഹമ്മദ്, അന്‍റോണിയോ ജെർമെയ്ൻ, രാജേഷ് എന്നിവരാണ് ഗോകുലത്തിന്‍റെ സ്കോറർമാർ. ബുവാമിന്‍റെ വകയായിരുന്നു ഷില്ലോങ്ങിന്‍റെ ആശ്വാസഗോൾ. നാല് മത്സരങ്ങളിൽനിന്ന് ഒരു വിജയവും രണ്ടു സമനിലയും ഒരു തോൽവിയും ഉൾപ്പടെ അഞ്ച് പോയിന്‍റ് സ്വന്തമാക്കിയ ഗോകുലം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.
ആദ്യ ജയം ലക്ഷ്യമിട്ടാണ് ഗോകുലം എഫ്.സി ഹോം ഗ്രൌണ്ടായ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യമാണ് ഗോകുലം പുലർത്തിയത്. വിദേശ താരങ്ങളൊന്നുമില്ലാതെ ഇറങ്ങിയ ഷില്ലോങ്ങ്, ഗോകുലത്തിന് മുന്നിൽ ശരിക്കും പകച്ചുപോയി. തുടക്കത്തിലേ ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോകുലത്തിന് ഗോളാക്കാനായില്ല. ഗനിയും രാജേഷും, ജെർമെയ്നുമൊക്കെ ഗോളവസരങ്ങൾ പാഴാക്കി. ഇടയ്ക്ക് ഷില്ലോങ് നടത്തിയ പ്രത്യാക്രമണങ്ങൾ ഗോകുലം നായകനും ഗോൾകീപ്പറുമായ ഷിബിൻരാജിന്‍റെ മുന്നിൽ അവസാനിച്ചു. കാത്തിരിപ്പിനൊടുവിൽ 43-ാം മിനുട്ടിൽ ഗോകുലം ലീഡ് നേടി. ബോക്സിനുള്ളിൽനിന്ന് ഗനി തൊടുത്ത തകർപ്പൻ ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയ്ക്കുള്ളിലാകുകയായിരുന്നു. 1-0 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു.
advertisement
രണ്ടാം പകുതിയിൽ കൂടുതൽ മൂർച്ചയുള്ള ആക്രമണമാണ് ഗോകുലം പുറത്തെടുത്തത്. 56-ാം മിനിട്ടിൽ ജെർമെയ്നും 66-ാം മിനിട്ടിൽ രാജേഷും ലക്ഷ്യം കണ്ടതോടെ ഗോകുലം 3-0ന് മുന്നിലായി. ഗനിയുടെ ക്രോസിലൂടെയായിരുന്നു രാജേഷിന്‍റെ തകർപ്പൻ ഗോൾ പിറന്നത്. വിജയം ഉറപ്പിച്ചതോടെ ഗോകുലം താരങ്ങൾ അൽപ്പം അലസരായി. ഇത് ആശ്വാസഗോളിനുള്ള വഴിതുറക്കുകയും ചെയ്തു. 78-ാം മിനിട്ടിൽ ബുവാമിലൂടെയാണ് ഷില്ലോങ് ആശ്വാസഗോൾ കണ്ടെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യ ജയവുമായി ഗോകുലം മൂന്നാമത്
Next Article
advertisement
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
'വി വി രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേത്': വി മുരളീധരൻ
  • വി വി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി

  • മാധ്യമങ്ങളിൽ വന്ന താൻ ഇടപെട്ടെന്ന വാർത്തകൾ തെറ്റാണെന്നും തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും പറഞ്ഞു

  • മേയർ സ്ഥാനാർത്ഥി ചർച്ചകളിൽ ആരെയും നിർദേശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement