ജൂലൈ 27 ന് ഇറാൻ ഇന്റർനാഷണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘ഈ വീഡിയോയിൽ കാണ്ടഹാറി ഹാസ്യനടൻ, ഖാഷയെന്ന് വിളിക്കുന്ന നസർ മുഹമ്മദിനെ താലിബാൻ അറസ്റ്റ് ചെയ്യുകയും കാറിനുള്ളിൽ വെച്ച് അദ്ദേഹത്തെ മർദ്ദിക്കുന്നതും വ്യക്തമാണ്. ഇതിനു ശേഷം താലിബാൻ തന്നെയാണ് ഖാഷയെ കൊലപ്പെടുത്തിയത്,’ സോറഷ് ട്വിറ്ററിൽ കുറിച്ചു. തീവ്രവാദികളിൽ ഒരാൾ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുഖത്ത് പലതവണ അടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
advertisement
വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. തീവ്രവാദി സംഘം വ്യാഴാഴ്ച ഖാഷയെ പിടികൂടി മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിച്ചു. ജനപ്രിയ ഹാസ്യനടനെ കഴുത്ത് മുറിച്ച് നിലത്ത് കിടക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ സേന പിൻവാങ്ങിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു.
Also Read- മനുഷ്യത്തല തിന്നുന്ന സ്വാമിമാർ; പാവൂർ സത്രത്തിലെ ദുരാചാരത്തിൽ 14 പേർക്കെതിരെ കേസ്
നടന്റെ മരണവുമായി ബന്ധപ്പെട്ട് താലിബാനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടിണ്ട്. നാസർ മുഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ താലിബാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ നടന്റെ കൊലപാതകം താലിബാൻ നിഷേധിച്ചിട്ടുണ്ട്.
