അതീവ സംരക്ഷണം നൽകേണ്ട സമയത്ത് യുവതിയെ ഓഫീസിൽ വന്ന് ജോലി ചെയ്യാൻ നിർബന്ധിപ്പിക്കുകയും വർക്ക് ഫ്രം ഹോം നിഷേധിക്കുകയും ചെയ്തു. ശ്രദ്ധിക്കണമെന്ന ഡോക്റുടെ നിർദേശമുണ്ടായിട്ടും യുവതിക്ക് ജോലി ചെയ്യേണ്ടിവന്നതായാണ് റിപ്പോർട്ട്.
2021 ഫെബ്രുവരിയിലാണ് സംഭവം നടക്കുന്നത്. കൂടുതൽ വിശ്രമിക്കണമെന്നും ആയാസപ്പെട്ട ജോലി ചെയ്യരുതെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. തുടർന്ന് യുവതി കമ്പനിയോട് വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ടു. എന്നാൽ കമ്പനി മാനേജ്മെന്റെ ഇത് നിരസിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും മൂന്ന് ദിവസത്തോളം യുവതി ജോലി ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം പ്രസവം നടക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. പെൺകുഞ്ഞാണ് മരിച്ചത്. ജനിച്ച് ഒരു മണിക്കൂറിന് ശേഷമാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.
advertisement
എല്ലാ വശങ്ങളും നിരീക്ഷിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം യുവതി ആരോഗ്യത്തിൽ ശ്രദ്ധിച്ചിരുന്നെന്നും പലതവണ വർക്ക് ഫ്രം ഹോം ചോദിച്ചിരുന്നെന്നും യുവതിയുടെ കുടുംബം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
