ചത്ത മുതലയുടെ വയറ്റിൽ നിന്നും അഞ്ച് കോണ്ടം, രണ്ട് സാനിറ്ററി പാഡ്, പേപ്പർ ടവ്വലുകൾ, മിഠായി കവറുകൾ, പക്ഷിത്തൂവലുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കണ്ടെടുത്തത്. കല്ലുകളും ഉണ്ടായിരുന്നു. 'ചത്ത ഒരു ജീവിയുടെ വയറ്ത തുറക്കുമ്പോൾ വെറും പ്ലാസ്റ്റിക് മാത്രമാണ് കാണുന്നത്. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കാഴ്ചയാണത്. മുതലകൾക്ക് അതിനെക്കുറിച്ചറിയില്ല എന്നാൽ മനുഷ്യരായ നമ്മുടെ സ്വാധീനമാണ് അവയ്ക്ക് ഈ അവസ്ഥയുണ്ടാക്കുന്നത്'. ഹോപ്പ് സൂ ക്യുറേറ്റർ ആയ ജോയൽ ബ്രൗൺ പറയുന്നു. ചത്ത മുതലയെ കണ്ടെടുത്ത സംഘത്തിലെ അംഗം കൂടിയാണ് ജോയൽ.
advertisement
Also Read-Video| പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ
വിദ്യാഭ്യാസത്തിലൂടെയും അവബോധം സൃഷ്ടിച്ചും ഈ ജീവജാലങ്ങളുടെ വംശത്തെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നത്. 'മുതലകൾ ആളുകളെ ഇരയാക്കുന്നില്ല, വാസ്തവത്തിൽ അവർ ആളുകളെ ഭയപ്പെടുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ പ്ലാസ്റ്റിക് മലിനീകരണവും ഒരു വലിയ കാര്യമാണ് അതുകൊണ്ട് തന്നെ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, ആളുകൾ എന്നെപ്പോലെ തന്നെ മുതലകളെ സ്നേഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല, മറിച്ച് പരിസ്ഥിതിയെ പൊതുവായി സംരക്ഷിക്കുന്നുവെങ്കിൽ മുതലകൾക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കും' ബ്രൗണ്‍ വ്യക്തമാക്കി.
അതേസമയം പുതിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാൻ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ. ഇക്കാര്യത്തിൽ ആളുകൾ കുറച്ചു കൂടി ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്നാണ് നാഷണൽ എൻവയോൺമെന്‍റ് ആൻഡ് പ്ലാനിംഗ് ഏജന്‍സിയിലെ എൻഡേഞ്ചേഡ് സ്പീഷിസ് റിക്കവറി ഗ്രൂപ്പ് ചെയര്‍പേഴ്സൺ ഡാമിയൺ വൈറ്റ് പറയുന്നത്.