തുടർന്ന് നടത്തിയ അന്വേഷത്തിലാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് മുതൽ യുവതി രഹസ്യമായി ഡോക്ടറിനെ സന്ദർശിക്കുന്നത് പതിവായിരുന്നു. വിഷാദരോഗം തന്നെ അലട്ടുന്നുവെന്നു യുവതി ഡോക്ടറിനോട് പറഞ്ഞിരുന്നതായി അവരുടെ അന്വേഷണത്തിൽ മനസ്സിലായി. ഇതിന് ചികിത്സ തേടിയാണ് യുവതി ഡോക്ടറിനെ സന്ദർശിച്ചത്.
രോഗനിർണയത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ല.ഭർത്താവ് ഡേവിഡ് ഗൈൽസ് ജോലിസ്ഥലത്തും കുട്ടികള്‍ ഡിലനും ഷാനനും സ്കൂളില്‍ ആയിരിക്കുമ്പോഴുമായിരുന്നു ഇവർ തൂങ്ങി മരിച്ചത്.
advertisement
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എല്ലാ ദിവസത്തെയും പോലെ ഗൈൽസ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയി. ശേഷം ജോലി സ്ഥലത്ത് നിന്ന് നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുക്കാതെ ആയതോടെ അയൽവാസിയോട് വീട്ടിൽ തിരക്കാൻ ഭർത്താവ് ഡേവിഡ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ലൂയിസ് ഗൈൽസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.