TRENDING:

വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയ ഉദ്യാനം 80 ശതമാനം മുങ്ങി; രക്ഷതേടി പരക്കം പാഞ്ഞ് വന്യമൃഗങ്ങൾ

Last Updated:
കടവുകൾ അടക്കം പാർക്കിന് പുറത്ത് ജനവാസ കേന്ദ്രങ്ങളിൽ
advertisement
1/10
വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയ ഉദ്യാനം 80 ശതമാനം മുങ്ങി; രക്ഷതേടി പരക്കം പാഞ്ഞ് വന്യമൃഗങ്ങൾ
ഗുവഹാത്തി: കനത്ത മഴയില്‍ അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 80 ശതമാനവും വെള്ളത്തില്‍ മുങ്ങി.
advertisement
2/10
മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ഉള്‍പ്പടെ ഏഴ് മൃഗങ്ങളുടെ ജ‍‌‍‍ഡങ്ങൾ കൂടി കണ്ടെത്തിയതോടെ പ്രളയത്തില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം 30 ആയി
advertisement
3/10
430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തിലാണ്. ജലനിരപ്പ് അല്‍പം താഴ്ന്നതോടെയാണ് മൃഗങ്ങളുടെ ജഡങ്ങള്‍ കണ്ടെത്തിയത്.
advertisement
4/10
വെള്ളംനിറഞ്ഞതോടെ ദേശീയ പാത 37 മറികടന്ന് മൃഗങ്ങള്‍ ഉയര്‍ന്നസ്ഥലങ്ങളിലേക്ക് നീങ്ങി. ഇതിനിടെ വാഹനങ്ങളിടിച്ചും മൃഗങ്ങൾ ചത്തതായി റിപ്പോർട്ടുണ്ട്.
advertisement
5/10
ഇതോടെ ഇതുവഴി 40 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത നിജപ്പെടുത്തി.
advertisement
6/10
രക്ഷതേടി വന്യമൃഗങ്ങൾ പരക്കം പായുകയാണ്.
advertisement
7/10
റോയൽ ബംഗാൾ കടുവ സമീപത്തെ വീടുകളിൽ‌ അഭയം തേടിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
advertisement
8/10
വേട്ടക്കാരെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 199 ക്യാമ്പുകളില്‍ 155 എണ്ണവും വെള്ളത്തിലായി.
advertisement
9/10
യുനെസ്‌കോയുടെ ദേശീയ പൈതൃക പട്ടികയില്‍ ഇടംനേടിയ ഉദ്യാനം ഏറ്റവും കൂടുതല്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വാസസ്ഥലം കൂടിയാണ്.
advertisement
10/10
കടുവ, ആന, കരടി, കുരങ്ങന്‍, കസ്തൂരിമാന്‍ എന്നിവയെല്ലാം ഇവിടത്തെ വനത്തിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/India/
വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയ ഉദ്യാനം 80 ശതമാനം മുങ്ങി; രക്ഷതേടി പരക്കം പാഞ്ഞ് വന്യമൃഗങ്ങൾ
Open in App
Home
Video
Impact Shorts
Web Stories