Rajinikanth | തീരുമാനിച്ചതിന്റെ ഇരട്ടി; ജെയ്‌ലറിൽ രജനീകാന്തിന്റെ പ്രതിഫലം കൈമാറി നിർമാതാവ്
- Published by:user_57
- news18-malayalam
Last Updated:
ജെയ്‌ലർ വമ്പൻ വിജയം നേടിയതോടെ രജനീകാന്തിന് പറഞ്ഞതിലും കൂടുതൽ തുക പ്രതിഫലം
advertisement
1/7

ലോകമെമ്പാടുമുള്ള കളക്ഷൻ ഇനത്തിൽ രജനീകാന്ത് (Rajinikanth) നായകനായ ജെയ്‌ലർ (Jailer movie) വമ്പൻ ലാഭമാണ് നേടിയിട്ടുള്ളത്. മൊത്തം 564.35 കോടി രൂപയാണ് രജനി ചിത്രത്തിന്റെ നേട്ടം. ചിത്രത്തിന്റെ വിജയം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന നടൻ എന്ന നിലയിൽ രജനീകാന്തിനെ എത്തിച്ചിരിക്കുന്നു. സിനിമയുടെ വിജയത്തെ തുടർന്ന് നിർമാതാവ് കലാനിധി മാരൻ രജനീകാന്തിന് വൻ തുക അടങ്ങുന്ന ചെക്ക് കൈമാറി
advertisement
2/7
സൺ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചെക്ക് കൈമാറുന്ന വിവരം എത്തിച്ചേർന്നത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാരൻ പിന്നെ അധികം വൈകിയില്ല. മനോബാല വിജയബാലൻ എന്ന ട്രേഡ് അനലിസ്റ്റ് ആണ് തുകയുടെ കാര്യത്തിൽ വ്യക്തത വരുത്തിയത് (തുടർന്ന് വായിക്കുക)
advertisement
3/7
ഇപ്പോൾ രജനീകാന്തിന് കൈമാറിയിട്ടുള്ളത് ജെയ്‌ലറിന്റെ ലാഭവിഹിതം അടങ്ങിയ ചെക്ക് ആണ്. ചെന്നൈയിലെ സിറ്റി യൂണിയൻ ബാങ്കിന്റേതാണ് ചെക്ക്. ഇത് മാത്രം 100 കോടി രൂപയുടേതാണ്
advertisement
4/7
നടന്റെ സിനിമയിലെ പ്രതിഫലം 100 കോടി രൂപയാണ്. അതിനു പുറമെ ഈ തുക കൂടി ചേരുമ്പോൾ ജെയ്‌ലർ സിനിമയിലെ രജനീകാന്തിന്റെ മൊത്തം പ്രതിഫലം 210 കോടി രൂപയാകും
advertisement
5/7
GCC മേഖലയിൽ ഏറ്റവും അധികം പണം വാരിയ മൂന്നാമത് തെന്നിന്ത്യൻ ചിത്രമാണ് ജെയ്‌ലർ. തൊട്ടു മുന്നിലുള്ള ചിത്രങ്ങൾ 'KGF ചാപ്റ്റർ 2', 'ബാഹുബലി 2: ദി കൺക്ലൂഷൻ' എന്നിവയാണ്. കേവലം 10 ദിവസങ്ങൾ കൊണ്ട് ജെയ്‌ലർ വാരിക്കൂട്ടിയത് 500 കോടി രൂപയാണ്
advertisement
6/7
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലും പുറത്തുമായി മികച്ച പ്രകടനം കാഴ്ചവച്ചു കഴിഞ്ഞു. ജെയ്‌ലർ ഏതു ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ എത്തും എന്ന കാര്യത്തിലും വിവരം പുറത്തുവന്നു കഴിഞ്ഞു
advertisement
7/7
നെറ്ഫ്ലിക്‌സും കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സും ചേർന്ന് സിനിമയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി. Sun NXT പ്ലാറ്റ്‌ഫോമിൽ ചിത്രം സ്ട്രീം ചെയ്യും. ജെയ്‌ലറിന്റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം വേർഷനുകൾക്കുള്ള സാറ്റലൈറ്റ് അവകാശവും സൺ നെറ്റ്‌വർക് കരസ്ഥമാക്കി
മലയാളം വാർത്തകൾ/Photogallery/Film/
Rajinikanth | തീരുമാനിച്ചതിന്റെ ഇരട്ടി; ജെയ്‌ലറിൽ രജനീകാന്തിന്റെ പ്രതിഫലം കൈമാറി നിർമാതാവ്