'കർത്തവ്യ പഥ് ഉദ്ഘാടനത്തോടെ ഒരു പുതിയ യുഗം ആരംഭിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Anuraj GR
- news18-malayalam
Last Updated:
കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്‌സ്‌വേ’ (രാജ്പഥ്) എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാൽ ഒരു പുതിയ യുഗം ആരംഭിച്ചതായി ദേശീയ തലസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
advertisement
1/13

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുകയും പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യപഥ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്‌സ്‌വേ’ (രാജ്പഥ്) എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാൽ ഒരു പുതിയ യുഗം ആരംഭിച്ചതായി ദേശീയ തലസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
advertisement
2/13
കേന്ദ്രത്തിന്റെ 13,450 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, "ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പുതിയ പാത".
advertisement
3/13
കൊളോണിയലിസത്തിന്റെ പ്രതീകമായ 'കിംഗ്‌സ്‌വേ' ഒരു ചരിത്രമാകുമെന്നും അത് എന്നെന്നേക്കുമായി മായ്‌ക്കപ്പെടുമെന്നും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. കാർതവ്യപഥിന്റെ രൂപത്തിൽ ഒരു പുതിയ യുഗം ആരംഭിച്ചു. ഇന്ത്യയിലെ ജനങ്ങൾ അടിമകളായിരുന്ന ബ്രിട്ടീഷുകാർക്ക് വേണ്ടിയായിരുന്നു രാജ്പഥ്.
advertisement
4/13
കൊളോണിയലിസത്തിന്റെ പ്രതീകമായിരുന്നു അത്. ഇപ്പോൾ, അതിന്റെ വാസ്തുവിദ്യ മാറി, അതിന്റെ ആത്മാവും മാറിയിരിക്കുന്നു. കൊളോണിയലിസത്തിന്റെ മറ്റൊരു പ്രതീകത്തിൽ നിന്ന് നമ്മൾ പുറത്തുവരുമ്പോൾ രാജ്യത്തെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
advertisement
5/13
നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇന്ന്, ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു വലിയ പ്രതിമ സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ ഒരു പ്രതിനിധിയുടെ പ്രതിമ ഇവിടെ ഉണ്ടായിരുന്നു. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കായി ഒരു പുതിയ പാത ഞങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുദ്ര പതിപ്പിച്ച നിരവധി തീരുമാനങ്ങൾ ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തിയ ‘അഖണ്ഡ ഭാരത’ത്തിന്റെ ആദ്യ തലവനായിരുന്നു അദ്ദേഹം.
advertisement
6/13
വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
advertisement
7/13
ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. പേരിലെ കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യപഥ് എന്ന പേര് നല്‍കിയത്.
advertisement
8/13
കനാലിലൂടെയുള്ള പാതകൾ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളായി പുതുക്കി പണിതിരിക്കുന്നു. മൊത്തം കനാൽ പ്രദേശത്തിന്റെ 19 ഏക്കർ നവീകരിച്ചതായി മുതിർന്ന സിപിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. (സെൻട്രൽ വിസ്റ്റ അവന്യൂവിലെ ബെഞ്ചുകൾ നടപ്പാതകളിലെ ചുവന്ന ഗ്രാനൈറ്റുമായി തടസ്സമില്ലാതെ ചേർത്തു നിർമ്മിച്ചു. ഇപ്പോൾ ആകെ 442 ബെഞ്ചുകൾ ഉണ്ട്.)
advertisement
9/13
നേരത്തെ നിലത്ത് നിരത്തിയിരുന്ന ബജ്‌രി മണലിന് പകരമായി 15.5 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പുതിയ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകൾ സൃഷ്ടിച്ചു. (സെൻട്രൽ വിസ്ത അവന്യൂവിലെ ക്രോസ് പാത്ത്‌വേകൾ പുതുക്കിപ്പണിതിരിക്കുന്നു, അവ മൊത്തം 16,500 മീറ്ററാണ്. ഏകദേശം 80 സുരക്ഷാ ഗാർഡുകൾ ഇവിടം നിരീക്ഷിക്കും.)
advertisement
10/13
നേരത്തെ, പുൽത്തകിടിയിൽ വെള്ളം നനയ്ക്കാൻ ഭൂമിക്ക് മുകളിലുടെ പൈപ്പുകളാണ് ഉപയോഗിച്ചിരുന്നത്. അത് വെള്ളം കെട്ടിനില്ക്കുവാനുള്ള കാരണമായിരുന്നു. ഇപ്പോൾ, മൈക്രോ ഇറിഗേഷനും സ്റ്റോം വാട്ടർ ഡ്രെയിനേജ് സംവിധാനവും പുതുതായി അവതരിപ്പിച്ചു. രാജ്പഥിനൊപ്പം, 3.90 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശം ചുറ്റും പച്ചപ്പ് നിറഞ്ഞതാണ്.
advertisement
11/13
നവീകരിച്ച കനാൽ പ്രദേശത്ത് 60 എയറേറ്ററുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സ്ട്രെച്ചിലും 16 പാലങ്ങളുണ്ട്. രണ്ട് കനാലുകളിൽ ബോട്ടിംഗ് അനുവദിക്കും - ഒന്ന് കൃഷിഭവന് സമീപവും മറ്റൊന്ന് വാണിജ്യഭവന് ചുറ്റും.
advertisement
12/13
നേരത്തെ നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയിലാണ് പുതിയ പതാക പ്രകാശനം ചെയ്തത്.
advertisement
13/13
സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
'കർത്തവ്യ പഥ് ഉദ്ഘാടനത്തോടെ ഒരു പുതിയ യുഗം ആരംഭിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദി