TRENDING:

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന പദ്ധതി; നിതിൻ ഗഡ്കരി സോജില തുരങ്കം പരിശോധിച്ചു

Last Updated:
ശ്രീനഗർ-കാർഗിൽ-ലേ ദേശീയ പാതയിൽ 11,578 അടി ഉയരത്തിലുള്ള സോജില ചുരം വഴിയാണ് തുരങ്കം നിർമിക്കുന്നത്
advertisement
1/12
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന പദ്ധതി; നിതിൻ ഗഡ്കരി സോജില തുരങ്കം പരിശോധിച്ചു
ജമ്മു കശ്മീരില്‍ നിര്‍മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കം സന്ദർശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജമ്മു കശ്മീരിനും ലഡാക്കിനും ഇടയിൽ, എല്ലാ കാലാവസ്ഥയിലും യാത്രയോ​ഗ്യമായ തുരങ്കമായിരിക്കുമിത്.
advertisement
2/12
13 അംഗ പാർലമെന്ററി സമിതി അംഗങ്ങൾക്കൊപ്പമാണ് മന്ത്രി തുരങ്കം പരിശോധിക്കാനെത്തിയത്. കശ്മീർ താഴ്വരയെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്നമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
advertisement
3/12
"ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്നതും ഏറെ പ്രധാനപ്പെട്ടതുമായ ഒരു തുരങ്കമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ തുരങ്കം കൂടിയാണ് ഇത്," തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചതിനു ശേഷം ഗഡ്കരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
4/12
ശ്രീനഗർ-കാർഗിൽ-ലേ ദേശീയ പാതയിൽ 11,578 അടി ഉയരത്തിലുള്ള സോജില ചുരം വഴിയാണ് തുരങ്കം നിർമിക്കുന്നത്. സോജില തുരങ്ക പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യം കൂടിയുണ്ട്. കാരണം, കനത്ത മഞ്ഞുവീഴ്ച മൂലം ശൈത്യകാലത്ത് ഹൈവേ അടച്ചിരിക്കും. ഈ സമയത്ത് കാശ്മീരിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഈ തുരങ്കത്തിനാകും.
advertisement
5/12
ആദ്യം 12,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരുന്നത് എന്നും എന്നാൽ, ഈ രം​ഗത്തെ വിദഗ്ധരുമായും അന്താരാഷ്ട്ര കൺസൾട്ടന്റുകളുമായും ഒരു വർഷത്തോളം നടത്തിയ ചർച്ചയ്‌ക്കൊടുവിൽ അത് 5,000 കോടി രൂപയിലേക്ക് എത്തിയതായും ഗഡ്കരി പറഞ്ഞു.
advertisement
6/12
"നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു പദ്ധതിക്കായി ഇത്രയും തുക ലാഭിക്കുന്നത്. വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നത്. മൈനസ് 26 ഡിഗ്രിയിലാണ് ആളുകൾ ഇവിടെ ജോലി ചെയ്യുന്നത്'', മന്ത്രി കൂട്ടിച്ചേർത്തു.
advertisement
7/12
തുരങ്കത്തിന്റെ നിർമാണത്തിൽ ഭാ​ഗമാകുന്ന എഞ്ചിനീയർമാരെയും കരാറുകാരെയും അദ്ദേഹം അഭിനന്ദിച്ചു. സോജില തുരങ്കത്തിന്റെ 38 ശതമാനം നിർമാണം പൂർത്തിയായതായും ജനങ്ങൾക്ക് ആശ്വാസമേകുന്നതിനായി പദ്ധതിയുടെ ഒരു ഭാഗം ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
advertisement
8/12
"പ്രധാനമന്ത്രിയുടെ അനുമതിയോടെ, പദ്ധതിയുടെ ഒരു ഭാഗം ഈ വർഷം ഉദ്ഘാടനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം അത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകും," അദ്ദേഹം പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ ടൂറിസം സാധ്യതകൾ വർദ്ധിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
advertisement
9/12
''ഈ പദ്ധതി പൂർത്തിയാകുന്നതോടെ കശ്മീരിലെ വിനോദസഞ്ചാരം നാലു മടങ്ങോളം വർദ്ധിക്കും. ഈ മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം'', അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
10/12
മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് തുരങ്കത്തിന്റെ നിർമാണ ചുമതല. സോനാമാർഗ് മുതൽ മിനിമാർഗ് വരെയുള്ള തുരങ്കപാതയുടെ ആകെ ദൈർഘ്യം 31 കിലോമീറ്ററാണെന്ന് പ്രോജക്ട് ഹെഡ് ഹർപാൽ സിംഗ് പറഞ്ഞു.
advertisement
11/12
സോനാമാർഗിൽ നിന്ന് ബാൽത്തലിലേക്കുള്ള ദൂരം 18 കിലോമീറ്ററാണ്, തുടർന്ന് ബാൽട്ടലിൽ നിന്ന് മിനിമാർഗിലേക്കുള്ള പ്രധാന തുരങ്കത്തിന്റെ നീളം 13 കിലോമീറ്ററാണ്.
advertisement
12/12
എല്ലാ പാതകളുടെയും നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/India/
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന പദ്ധതി; നിതിൻ ഗഡ്കരി സോജില തുരങ്കം പരിശോധിച്ചു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories