TRENDING:

കോറമാൻഡൽ എക്‌സ്പ്രസിലെ നാൽപതോളം പേർ മരിച്ചത് വൈദ്യുതാഘാതമേറ്റോ? ശരീരത്തിൽ പരിക്കോ, രക്തസ്രാവമോ ഇല്ല

Last Updated:
രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ഈ വാദങ്ങൾ എഫ്ഐആറിലെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നതാണ്
advertisement
1/8
കോറമാൻഡൽ എക്‌സ്പ്രസിലെ നാൽപതോളം പേർ മരിച്ചത് വൈദ്യുതാഘാതമേറ്റോ? ശരീരത്തിൽ പരിക്കോ, രക്തസ്രാവമോ ഇല്ല
ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിനപകടത്തിൽ, കോറമാൻഡൽ എക്‌സ്പ്രസിലെ 40 യാത്രക്കാരെങ്കിലും മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് വിവരം. ഇവരുടെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളോ രക്തസ്രാവമോ ഇല്ല. അപകടത്തിനിടെ വൈദ്യുതിലൈൻ കമ്പാർട്ട്മെന്റിലേക്ക് പൊട്ടിവീണ് വൈദ്യുതാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ബാലേശ്വറിൽ പാളംതെറ്റിയ കോറമാൻഡൽ ട്രെയിനിന്റെ ബോഗികളിൽ യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിതിനെ തുടർന്നാണ് വൈദ്യുതി കേബിളുകൾ പൊട്ടിയത്.
advertisement
2/8
രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ഈ വാദങ്ങൾ എഫ്ഐആറിലെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നതാണ്. കമ്പാർട്ട്മെന്റുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് ചിലരെങ്കിലും മരിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
advertisement
3/8
ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) സബ് ഇൻസ്പെക്ടർ പപ്പു കുമാർ നായിക്, ശനിയാഴ്ച പുലർച്ചെ 1 മണിയോടെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഇങ്ങനെ പറയുന്നു: “അനേകം യാത്രക്കാർ കൂട്ടിയിടിയിൽ ഗുരുതര പരിക്കേറ്റും പിന്നീട് ഓവർഹെഡ് LT (ലോ ടെൻഷൻ) ലൈനിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റും മരണത്തിന് കീഴടങ്ങി"
advertisement
4/8
“നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ഛിന്നഭിന്നമായപ്പോൾ 40 ഓളം പേരുടെ ശരീരങ്ങളിൽ മുറിവുകളോ രക്തസ്രാവമോ ഇല്ലായിരുന്നു. ഈ മരണങ്ങളിൽ പലതും വൈദ്യുതാഘാതം മൂലമായിരിക്കാം," - പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
advertisement
5/8
വൈദ്യുതാഘാതമേറ്റവർ ബോഗി ഓവർഹെഡ് ഇലക്ട്രിക് കേബിളുകളുമായി സമ്പർക്കത്തിലായ ഒരു സെക്കൻഡിന്റെ കൃത്യമായ അംശത്തിൽ ബോഗികളിൽ സ്പർശിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് ഓപ്പറേഷൻസ് മാനേജരായി വിരമിച്ച പൂർണ ചന്ദ്ര മിശ്രയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
advertisement
6/8
ഗവൺമെന്റ് റെയിൽവേ പോലീസ് "അജ്ഞാതരായ വ്യക്തികൾ"ക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് (IPC യുടെ സെക്ഷൻ 304-A) കേസ് രജിസ്റ്റർ ചെയ്യുകയും സിബിഐയെ വരുന്നതിന് മുമ്പ് ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
advertisement
7/8
അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടക്കിലെ സബ് ഡിവിഷണൽ റെയിൽവേ പോലീസ് ഓഫീസർ രഞ്ജീത് നായക്കിനെ അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നു.
advertisement
8/8
ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ ബോധപൂർവമായ ഇടപെടൽ മൂലമാണ് തകരാർ സംഭവിച്ചതെന്ന നിലപാടിൽ  റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ  ഉറച്ചുനിൽക്കുന്നതായി മറ്റൊരു റിപ്പോർട്ടില്‍ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/India/
കോറമാൻഡൽ എക്‌സ്പ്രസിലെ നാൽപതോളം പേർ മരിച്ചത് വൈദ്യുതാഘാതമേറ്റോ? ശരീരത്തിൽ പരിക്കോ, രക്തസ്രാവമോ ഇല്ല
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories