TRENDING:

ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം

Last Updated:
പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. പരിക്കേറ്റ ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
advertisement
1/6
ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് സമീപത്ത് നിന്ന യുവാവിന് ദാരുണാന്ത്യം. പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. പരിക്കേറ്റ ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
2/6
. ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം ആണ് അപകടം സംഭവിച്ചത്. രാവിലെ 6.30 ഓടെയായിരുന്നു അപകടം. സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി റോഡരികിൽ നിർത്തിയ ഇരുചക്ര വാഹനത്തിനു സമീപം നിൽക്കുക ആയിരുന്നു ഷിബുവും മകളും.
advertisement
3/6
രോഗിയുമായി കട്ടപ്പനയിലേയ്ക്ക് പോയ ശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. എന്നാൽ, അപകടസമയം ആംബുലൻസ് ഡ്രൈവർ ആയിരുന്നില്ല വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
advertisement
4/6
ആംബുലൻസിലെ പുരുഷ നഴ്‌സായ 22 കാരനായ അമലാണ് അപകട സമയം വാഹനം ഓടിച്ചിരുന്നത്. ആംബുലൻസ് ഡ്രൈവറായ വിനീത് യാത്രാക്ഷീണം മൂലം ആ സമയം ഉറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
advertisement
5/6
ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഷിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
advertisement
6/6
ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ളതാണ് ആംബുലൻസ്.
മലയാളം വാർത്തകൾ/Photogallery/Kerala/
ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories