TRENDING:

ഒടുവിൽ മരണ വാർത്ത അറിയിച്ചത് ഡോക്ടർമാർ; നിതിനെ അവസാനമായി കണാൻ വീൽ ചെയറിൽ ആതിരയെത്തി

Last Updated:
ഇന്ന് പുലർച്ചെയാണ് ദുബായിൽ നിന്നും നിതിന്റെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
advertisement
1/9
ഒടുവിൽ മരണ വാർത്ത അറിയിച്ചത് ഡോക്ടർമാർ; നിതിനെ അവസാനമായി കണാൻ വീൽ ചെയറിൽ ആതിരയെത്തി
കോഴിക്കോട്: പെൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷകരമായ നിമിഷങ്ങൾക്കൊടുവിൽ പ്രിയതമന്റെ വിയോഗ വാർത്ത ആതിരയും അറിഞ്ഞു.
advertisement
2/9
ഐ.സി.യുവിൽ കഴിയുന്ന ആതിരയോട് ഡോക്ടർമാരാണ് നിതിൻ മരിച്ച വിവരം പറഞ്ഞത്. നിതിനെ അവസാനായി കാണമെന്ന് ആതിര ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ആതിരയെ മൃതദേഹം കാണിക്കാൻ വീൽ ചെയറിൽ മേർച്ചറിക്ക് സമീപം എത്തിച്ചു.
advertisement
3/9
ഇന്ന് പുലർച്ചെയാണ് ദുബായിൽ നിന്നും നിതിന്റെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
advertisement
4/9
മൃതദേഹം ആതിരയെ കാണിക്കാനായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനു ശേഷം പേരാമ്പ്രയിലെ കുടുംബ വീട്ടിലെത്തിക്കും.
advertisement
5/9
ഹൃദയാഘാതത്തെ തുടർന്നാണ് നിതിൻ മരിച്ചത്. ലോക്ക് ഡൗൺ കാലത്ത് പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെയാണ് ആതിരയും നിതിനും വാർത്തകളിൽ നിറഞ്ഞത്.
advertisement
6/9
യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിന്‍റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിക്കുന്നതായിരുന്നു.
advertisement
7/9
വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തിലാണ് ആതിര നാട്ടിലെത്തിയത്. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.
advertisement
8/9
ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബായില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍.
advertisement
9/9
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിതിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മലയാളം വാർത്തകൾ/Photogallery/Kerala/
ഒടുവിൽ മരണ വാർത്ത അറിയിച്ചത് ഡോക്ടർമാർ; നിതിനെ അവസാനമായി കണാൻ വീൽ ചെയറിൽ ആതിരയെത്തി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories