കുറ്റിപ്പുറത്തെ ചെറുകുന്ന് കോളനിയിലെ കുടിവെള്ളപ്രശ്നം; മലപ്പുറം കളക്ടറേറ്റിൽ നടന്നത്
- Published by:Anuraj GR
- news18-malayalam
Last Updated:
"കുടിവെള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടാകും. വെള്ളം വിതരണം ചെയ്യാൻ കുറ്റിപ്പുറം പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവേചനം നിങ്ങൾക്ക് നേരിട്ടു എങ്കിൽ ഉടൻ പരാതി നൽകണം. ഞാൻ നേരിട്ട് കോളനിയിലേക്ക് വരുന്നുണ്ട്." കളക്ടർ വിശദമാക്കി. റിപ്പോർട്ടും ചിത്രങ്ങളും സി.വി അനുമോദ്
advertisement
1/10

മലപ്പുറം: "ഞങ്ങൾക്ക് വെള്ളം വേണം, ഞങ്ങളെ ഒറ്റപ്പെടുത്തുകയാണ്, മീഡിയകൾ വരെ അങ്ങനെയാണ് ചെയ്യുന്നത്." കുറ്റിപ്പുറം പൈങ്കണ്ണൂർ ചെറുകുന്ന് കോളനി വാസിയായ രാജി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്കിന് മുൻപിൽ കിതച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു നിർത്തി.
advertisement
2/10
രാവിലെ 9.30 ന് മുൻപേ, കളക്ട്രേറ്റിൽ ഉദ്യോഗസ്ഥർ എത്തുന്നതിന് ഏറെ മുൻപേ ചെറുകുന്ന് കോളനിക്കാർ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ചെറുപ്പക്കാരും എല്ലാം ഉണ്ടായിരുന്നു ആ 20 പേരടങ്ങുന്ന സംഘത്തിൽ.
advertisement
3/10
കൂടെ യുവമോർച്ചയുടെ ജില്ലാ നേതാവായ അനിൽകുമാറും. കൃത്യം 10 മണിക്ക് കളക്ടർ വന്നു. കോളനിക്കാരെ ഏറെ സമയം കാത്തിരുത്താതെ ഉള്ളിലേക്ക് വിളിപ്പിച്ചു. അവർ ഓരോരുത്തരായി പറഞ്ഞു തുടങ്ങി.
advertisement
4/10
" വെള്ളം വേണം സാർ. ഞങ്ങളുടെ കോളനിയിൽ മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥ ആണ്. അയൽവാസിയുടെ വീട്ടിൽ നിന്ന് ആണ് കുടിവെള്ളം എടുത്തിരുന്നത്. പക്ഷേ പൗരത്വ ബില്ലിനെ അനുകൂലിച്ച യോഗത്തിൽ പങ്കെടുത്തു എന്ന് പറഞ്ഞ്, അവർ ഇപ്പൊൾ വെള്ളം തരുന്നില്ല"
advertisement
5/10
"അവിടെ അയാളുടെ കിണറ്റില് വെള്ളം ഇല്ലാത്തത് കൊണ്ടാണ് വെള്ളം കൊടുക്കാത്തത് എന്നാണ് അറിയാൻ പറ്റിയത്," കളക്ടർ. "സർ വലിയ വിവേചനം ആണ് നേരിടുന്നത്. യോഗത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ വാട്ട്സ്ആപ്പിൽ അയച്ച് ആണ് പ്രചരണം." അനിൽകുമാർ പറഞ്ഞു.
advertisement
6/10
"നിങ്ങള് ഏത് പാർട്ടിയുടെ പ്രതിനിധി ആണ്? കലക്ടർ ചോദിച്ചു "യുവ മോർച്ച" അനിൽകുമാർ പറഞ്ഞു." ഞാൻ കഴിഞ്ഞ ആഴ്ച പ്രശ്നത്തിൽ എല്ലാ കക്ഷികളുടെയും യോഗം വിളിച്ചിരുന്നു. പക്ഷേ ബിജെപി മാത്രം പങ്കെടുത്തില്ല. കുടിവെള്ളം മുടങ്ങിയ കാര്യവും പ്രശ്നങ്ങളും അടക്കം ഉള്ള കാര്യങ്ങളിൽ പരാതി നൽകിയോ?" കളക്ടർ ചോദിച്ചു. ഇല്ലെന്ന് മറുപടി.
advertisement
7/10
"കുടിവെള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടാകും. വെള്ളം വിതരണം ചെയ്യാൻ കുറ്റിപ്പുറം പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവെയുടെ അനുമതി കിട്ടിയാൽ ഉടൻ കോളനിയിലേക്ക് കുടിവെള്ള പൈപ്പ് ഇടും. പിന്നെ എന്തെങ്കിലും വിവേചനം നിങ്ങൾക്ക് നേരിട്ടു എങ്കിൽ ഉടൻ പരാതി നൽകണം. ഞാൻ നേരിട്ട് കോളനിയിലേക്ക് വരുന്നുണ്ട്." കളക്ടർ വിശദമാക്കി.
advertisement
8/10
പുറത്തിറങ്ങിയ കോളനിക്കാർ മാധ്യമങ്ങളോട് അരിശം തീർത്തു. " ഒന്നും പറയാനില്ല, ഇന്നലെ അവിടെ വന്ന് കുറെ പേര് ഞങ്ങളോട് കാര്യങ്ങള് ചോദിച്ചു പോയി. പക്ഷേ ഒന്നും കൊടുത്തില്ല. മറുവശത്ത് ഉള്ളത് വിശദമായി കൊടുത്ത് ചർച്ചയും ചെയ്തു. ഞങ്ങൾ മോശക്കാർ ആവുകയല്ലേ? ഞങ്ങൾ നുണ പറയുന്നു എന്നല്ലേ എല്ലാവരും കരുതുക. അത് കൊണ്ട് നിങ്ങൾ വാർത്ത കൊടുക്കും എന്ന് ഉറപ്പ് തന്നാലെ സംസാരിക്കൂ" പിന്നെ അൽപ സമയം കഴിഞ്ഞ് സംസാരിച്ചു. കളക്ടറുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നു. അദ്ദേഹം വരും എന്ന് പറഞ്ഞത് ആശ്വാസം നൽകുന്ന കാര്യം ആണ്." അവർ പറഞ്ഞു നിർത്തി.
advertisement
9/10
പൗരത്വ ബിൽ പ്രശ്നം കൊണ്ട് അല്ല കിണറ്റില് വെള്ളം കുറഞ്ഞത് കൊണ്ടാണ് മറ്റുള്ളവർക്ക് വെള്ളം കൊടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ആണ് ആരോപണ വിധേയനായ പ്രദേശവാസി ആയ സൈനുദ്ധീന്റെ വിശദീകരണം.
advertisement
10/10
പ്രശ്നത്തിൽ മത സ്പർദ്ധ വളർത്തുംവിധം ട്വീറ്റ് ചെയ്തതിന് കർണാടക എംപി ശോഭ കരന്തലജെക്ക് എതിരെ കുറ്റിപ്പുറം പോലീസ് 154 എ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. കുറ്റിപ്പുറത്ത് ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിക്കുന്നു എന്നായിരുന്നു അവരുടെ ട്വീറ്റ്.
മലയാളം വാർത്തകൾ/Photogallery/Kerala/
കുറ്റിപ്പുറത്തെ ചെറുകുന്ന് കോളനിയിലെ കുടിവെള്ളപ്രശ്നം; മലപ്പുറം കളക്ടറേറ്റിൽ നടന്നത്