തത്ത മുത്തശ്ശിയുടെ സമ്പാദ്യം; ചാക്കിൽ കണ്ടത് 1,10,000 രൂപ; ഇതിൽ മുപ്പത്തിരണ്ടായിരം രൂപയുടെ നിരോധിച്ച നോട്ടുകളും
- Published by:Naseeba TC
- news18-malayalam
Last Updated:
പണം സൂക്ഷിച്ച ചാക്ക് മഴ നനഞ്ഞോടെ ഉണക്കാനായാണ് മുത്തശ്ശി കോട്ടായിയിലെ ചെമ്പൈ മൈതാനത്തെത്തിയത്.
advertisement
1/8

കോട്ടായി ചെറുകുളം സ്വദേശിയായ തത്ത മുത്തശ്ശി ഇന്ന് നാട്ടിൽ താരമാണ്. എൺപത്തിയഞ്ചുകാരിയായ തത്ത മുത്തശ്ശിയുടെ സമ്പാദ്യശീലമാണ് നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.
advertisement
2/8
അവിവാഹിതയായ തത്ത മുത്തശ്ശി സഹോദരിയുടെ വീട്ടിലാണ് താമസം. സമീപത്തെ ക്ഷേത്രത്തിലും മറ്റും ജോലിക്ക് പോയി കിട്ടുന്ന പണം ഇവര്‍ ചാക്കിലാക്കി സൂക്ഷിക്കുകയായിരുന്നു.
advertisement
3/8
കഴിഞ്ഞ ദിവസം മുറിയില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഇവയെല്ലാം പുറത്തേക്ക് മാറ്റിയിരുന്നു. പുറത്തു വെച്ച ചാക്ക് മഴ നനഞ്ഞോടെയാണ് അതിലുണ്ടായിരുന്ന പണം ഉണക്കാനായി മുത്തശ്ശി കോട്ടായിയിലെ ചെമ്പൈ മൈതാനത്തെത്തിയത്.
advertisement
4/8
ഇതോടെയാണ് ഈ മുത്തശ്ശിയുടെ സമ്പാദ്യക്കഥ നാട്ടിലാകെ പാട്ടാകുന്നത്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തോളമായി തനിക്ക് കിട്ടിയ അഞ്ചിന്റെയും പത്തിന്റെയുമെല്ലാം നോട്ടുകൾ മുത്തശ്ശി ഒരു ചാക്കിൽ സൂക്ഷിച്ചിരുന്നു.
advertisement
5/8
ഇതിൽ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ വരെ ഉണ്ട്.
advertisement
6/8
ഈ നോട്ടുകൾ നിരോധിച്ചതൊന്നും ഈ അമ്മ അറിഞ്ഞിരുന്നില്ല. ഇവർ മൈതാനത്തിരുന്ന് നോട്ടുകൾ ഉണക്കുന്നത് കണ്ട നാട്ടുകാർ സുരക്ഷയെക്കരുതി പൊലീസിൽ വിവരമറിയിച്ചു.
advertisement
7/8
തുടർന്ന് കോട്ടായി എസ് ഐ രാജേഷിന്റെ സാന്നിധ്യത്തിൽ നോട്ടെണ്ണിയപ്പോൾ കണ്ടത് ഒരു ലക്ഷത്തി പതിനായിരം രൂപ.
advertisement
8/8
അതില്‍ മുപ്പത്തിരണ്ടായിരം രൂപ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ആയിരുന്നു. തുടര്‍ന്ന് മുത്തശ്ശിയുടെ മുറിയില്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നാല്പത്തിനാലായിരം രൂപ കൂടി കണ്ടെത്തി. തുടർന്ന് പണമെല്ലാം തത്തയുടെ പേരില്‍ പൊലീസ് ബാങ്കില്‍ നിക്ഷേപിച്ചു നൽകി.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തത്ത മുത്തശ്ശിയുടെ സമ്പാദ്യം; ചാക്കിൽ കണ്ടത് 1,10,000 രൂപ; ഇതിൽ മുപ്പത്തിരണ്ടായിരം രൂപയുടെ നിരോധിച്ച നോട്ടുകളും