മൺസൂൺ കാലത്തെ കുട്ടനാടൻ ഗ്രാമം !

Last Updated:

മറ്റൊരു മൺസൂൺ കാലം കൂടെ വന്നെത്തുകയാണ്. കടുത്ത വേനലിന് ശേഷം മഴക്കാലത്തിന്റെ വരവ് പലർക്കും ആശ്വാസം നൽകുന്നു. എന്നാൽ,ആലപ്പുഴയിലെ കുട്ടനാടുപോലെയുള്ള ചില മേഖലയിൽ ഇത് ദുരിതങ്ങളുടെ കാലമാണ് പ്രളയ ഭീതിയുടെയും പ്രതിസന്ധികളുടെയും വലിയ ഓർമ്മപ്പെടുത്തലും..

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
മറ്റൊരു മൺസൂൺ കാലം കൂടെ വന്നെത്തുകയാണ്. കടുത്ത വേനലിന് ശേഷം മഴക്കാലത്തിന്റെ വരവ് പലർക്കും ആശ്വാസം നൽകുന്നു. എന്നാൽ,ആലപ്പുഴയിലെ കുട്ടനാടുപോലെയുള്ള ചില മേഖലയിൽ ഇത് ദുരിതങ്ങളുടെ കാലമാണ് പ്രളയ ഭീതിയുടെയും പ്രതിസന്ധികളുടെയും വലിയ ഓർമ്മപ്പെടുത്തലും. വേനലിൽ മഴ ആശ്വാസം നൽകുമ്പോൾ, തീരദേശവും കായലും ജലാശയങ്ങളും നിറഞ്ഞ ആലപ്പുഴ ജില്ലയിലെ മനുഷ്യരുടെ ആശങ്ക അകലുന്നില്ല.
കുട്ടനാട്, സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. പമ്പ, മണിമല, മീനച്ചിൽ, അച്ചൻകോവിൽ എന്നീ നാല് നദികളുടെ സംഗമസ്ഥാനമായണ് ഈ പ്രദേശം. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട്, ആലപ്പുഴയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മനോഹരമായ ഈ പ്രദേശം മൺസൂൺ കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നദികളിൽ ജലനിരപ്പ് ഉയരുമ്പോൾ, ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ചെയ്യുന്നു. മുൻ വർഷങ്ങളിലെ വിനാശകരമായ പ്രളയങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലും കുട്ടനാടിൻ്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് തന്നെയാണ് ഇപ്പോഴും. ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ പ്രദേശവാസികൾ നിർബന്ധിതരാവും. ജില്ലയുടെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ നദികളിലെല്ലാം നിറഞ്ഞു തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
മൺസൂൺ കാലത്തെ കുട്ടനാടൻ ഗ്രാമം !
Next Article
advertisement
പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
  • പോക്സോ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

  • പെൺകുട്ടി പ്രണയം തുടരാൻ ആഗ്രഹിക്കുന്നതിനാൽ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി.

  • കേസില്ലാതായാൽ ഇരുവരും സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

View All
advertisement