'50 കിലോ കുറയ്ക്കാൻ 4 വർഷമെടുത്തു; കാരണം അമ്മയുടെ പിന്തുണ': അർജുൻ കപൂർ

Last Updated:

മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും നടൻ ഊന്നിപ്പറഞ്ഞു

News18
News18
മുംബൈ: തന്റെ ആദ്യ സിനിമയായ 'ഇഷാഖ്സാദെ'യ്ക്ക് വേണ്ടി 50 കിലോ ഭാരം കുറച്ചതിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും സംസാരിച്ച് നടൻ അർജുൻ കപൂർ (40). ഈ മാറ്റത്തിന് താൻ കടപ്പെട്ടിരിക്കുന്നത് അന്തരിച്ച അമ്മ മോണ ഷൂരി കപൂറിനോടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ FICCI യങ്ങ് ലീഡേഴ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"50 കിലോ കുറയ്ക്കാൻ എനിക്ക് നാല് വർഷമെടുത്തു. അമ്മയുടെ പിന്തുണ ലഭിച്ചത് എൻ്റെ ഭാഗ്യമാണ്. എന്നാൽ മിക്ക ആളുകൾക്കും അത്തരമൊരു വൈകാരികമോ സാമ്പത്തികമോ ആയ പിന്തുണ ലഭിക്കാറില്ല." അർജുൻ കപൂർ പറഞ്ഞു. അമ്മയുടെ വിയോ​ഗത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
"25-ാം വയസ്സിൽ നിങ്ങളുടെ നട്ടെല്ല് നഷ്ടപ്പെട്ടാൽ ലോകത്തിന് നിങ്ങളോട് എന്ത് ചെയ്യാൻ കഴിയും? എനിക്കിനി എന്തും നേരിടാൻ കഴിയും," അദ്ദേഹം പറഞ്ഞു. കാൻസറിനെത്തുടർന്ന് ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് 2012- ചലച്ചിത്ര നിർമ്മാതാവായിരുന്ന മോണ ഷൂരി കപൂർ അന്തരിച്ചത്.
advertisement
മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിൻ്റെ പ്രാധാന്യവും നടൻ ഊന്നിപ്പറഞ്ഞു. തെറാപ്പി തേടുന്നതിനോടുള്ള അപമാനം മാറ്റാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
"ദുർബലരാകുന്നതിൽ തെറ്റില്ല. സ്വന്തം വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നവരാണ് ഏറ്റവും ശക്തർ. നിങ്ങൾ തുറന്നു സംസാരിക്കുമ്പോൾ, നിങ്ങൾ എത്ര ബുദ്ധിമാനും വിവേകിയുമാണെന്ന് തിരിച്ചറിയും. നിങ്ങൾക്ക് ഒരു തുറന്ന ഇടം ആവശ്യമാണ്, തെറാപ്പി അത് നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
മെറ്റബോളിസത്തെ മന്ദഗതിയിലാക്കാനും ഭാരം വർദ്ധിപ്പിക്കാനും സാധ്യതയുള്ള ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗം തനിക്ക് ഉണ്ടെന്ന് കഴിഞ്ഞ വർഷം അർജുൻ കപൂർ വെളിപ്പെടുത്തിയിരുന്നു.
advertisement
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്: "ഞാൻ ഇതേക്കുറിച്ച് തുറന്നു സംസാരിച്ചിട്ടില്ല, പക്ഷെ എനിക്ക് ഹാഷിമോട്ടോസ് രോഗവുമുണ്ട്, ഇത് തൈറോയ്ഡിന്റെ വിപുലീകരണമാണ്. ശരീരം സമ്മർദ്ദത്തിലാകുമ്പോൾ എനിക്ക് പെട്ടെന്ന് ഭാരം കൂടാൻ സാധ്യതയുണ്ട്. എൻ്റെ അമ്മയ്ക്കും (മോണ ഷൂരി കപൂർ) എൻ്റെ സഹോദരിക്കും (അൻഷുല കപൂർ) ഇത് ഉണ്ടായിരുന്നു."
"എനിക്ക് 30 വയസ്സുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. ഇത് മാറ്റാൻ ശ്രമിച്ചിരുന്നു. എൻ്റെ സിനിമകളിലൂടെ എൻ്റെ ശരീരം മാറുന്നത് കാണാൻ കഴിയും. 2015-16 കാലഘട്ടം മുതൽ ഏഴ്-എട്ട് വർഷത്തോളം ഈ ശാരീരിക ബുദ്ധിമുട്ടുകൾ എനിക്കുണ്ടായിരുന്നു, ആ സമയത്ത് എൻ്റെ സിനിമകൾ പ്രതീക്ഷിച്ച വിജയം നേടിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അർജുൻ കപൂർ അവസാനമായി അഭിനയിച്ചത് രകുൽ പ്രീത് സിംഗ്, ഭൂമി പെഡ്‌നേക്കർ എന്നിവർക്കൊപ്പമുള്ള 'മേരെ ഹസ്ബൻഡ് കി ബീവി'യിലാണ്. അടുത്തതായി അദ്ദേഹം 'നോ എൻട്രി 2'വിൽ അഭിനയിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'50 കിലോ കുറയ്ക്കാൻ 4 വർഷമെടുത്തു; കാരണം അമ്മയുടെ പിന്തുണ': അർജുൻ കപൂർ
Next Article
advertisement
32 കാറുകൾ, വൈറ്റ് കോളർ തീവ്രവാദം; 'ബാബ കല്യാണി'യുമായി ഡൽഹി സ്ഫോടനത്തിന് ‌സാമ്യമേറെ
32 കാറുകൾ, വൈറ്റ് കോളർ തീവ്രവാദം; 'ബാബ കല്യാണി'യുമായി ഡൽഹി സ്ഫോടനത്തിന് ‌സാമ്യമേറെ
  • 2006ൽ പുറത്തിറങ്ങിയ ബാബ കല്യാണി സിനിമയിൽ വൈറ്റ് കോളർ തീവ്രവാദം ആദ്യമായി എടുത്തുകാട്ടി.

  • ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരും സമാനമായ രീതിയിൽ 32 കാറുകൾ ഉപയോഗിച്ചു.

  • ബാബ കല്യാണി സിനിമയിലെ തീവ്രവാദികളുടെ പ്ലാൻ ഡൽഹി സ്ഫോടനവുമായി നിരവധി സാമ്യമുണ്ട്.

View All
advertisement