ജനിക്കാനായ് ജനിച്ചവൻ; കുഞ്ഞ് ജനിച്ചത് ഗര്‍ഭനിരോധന മാര്‍ഗ്ഗമായ കോപ്പര്‍ ടിയും കൈയ്യില്‍ പിടിച്ച്; ചിത്രം വൈറല്‍

Last Updated:

രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞിന്റെ അമ്മ കോപ്പര്‍ ടി ഉപയോഗിച്ചത്

News18
News18
കുഞ്ഞുങ്ങളുടെയും നവജാത ശിശുക്കളുടെയുമെല്ലാം വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ ബ്രസീലില്‍ നിന്നുള്ള ഒരു നവജാത ശിശുവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗര്‍ഭനിരോധന മാര്‍ഗ്ഗമായ ഇന്‍ട്രയൂട്രീന്‍ ഡിവൈസ് (ഐയുഡി) കൈയ്യില്‍പിടിച്ചുകൊണ്ടുള്ള ഒരു ആണ്‍ കുഞ്ഞിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. നെറോപോളിസിലെ സഗ്രാഡോ കൊറാക്കോ ഡീ ജീസസ് ആശുപത്രിയിലാണ് കോപ്പര്‍ ടി ഒരു ട്രോഫി പോലെ കൈയ്യില്‍ പിടിച്ച് കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക് വന്നത്.
അമ്മയായ ക്വിഡി അറാജോ ഡി ഒലിവേര ഗര്‍ഭനിരോധന സംവിധാനം ഉപയോഗിച്ചിട്ടും കോപ്പര്‍ ടിയുടെ സാധ്യതകളെ തള്ളി ആ കുഞ്ഞ് ജനിച്ചു. പ്രസവമെടുത്ത ഡോക്ടര്‍ നതാലിയ റോഡ്രിഗസ് ആണ് കുഞ്ഞിന്റെ ഫോട്ടോ പങ്കിട്ടത്.
advertisement
രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞിന്റെ അമ്മ കോപ്പര്‍ ടി ഉപയോഗിച്ചത്. എന്നാല്‍ ഇത് ഉപയോഗിച്ചിട്ടും ഗര്‍ഭധാരണം തടയാന്‍ സാധിച്ചില്ല. "എന്റെ വിജയ ട്രോഫി-എന്നെ തടയാന്‍ കഴിയാത്ത ഐയുഡി", എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ ചിത്രം പങ്കിട്ടത്.
99 ശതമാനത്തിലധികം ഉയര്‍ന്ന ഫലപ്രാപ്തിക്ക് പേരുകേട്ട ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ് കോപ്പര്‍ ഐയുഡി. എന്നാല്‍ എന്നിട്ടും താന്‍ ഗര്‍ഭിണിയായത് ക്വിഡിയെ അദ്ഭുതപ്പെടുത്തി. ഗര്‍ഭകാലത്ത് ഐയുഡി നീക്കം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കാരണം അത് അതേപടി നിലനിര്‍ത്തുകയായിരുന്നു. പ്രസവസമയത്ത് മറ്റ് പല ബുദ്ധിമുട്ടുകളും ഇതുകാരണം ക്വിഡിക്ക് നേരിടേണ്ടി വന്നു.
advertisement
എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മാത്യൂസ് ഗബ്രിയേല്‍ എന്നാണ് അവന്റെ പേര്. മാത്യൂസ് ഐയുഡി ഒരു ട്രോഫി പോലെ കൈയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം കോപ്പര്‍ ടിയുടെ പരാജയത്തിന്റെ അദ്ഭുതകരമായ വിജയത്തെ സൂചിപ്പിക്കുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജനിക്കാനായ് ജനിച്ചവൻ; കുഞ്ഞ് ജനിച്ചത് ഗര്‍ഭനിരോധന മാര്‍ഗ്ഗമായ കോപ്പര്‍ ടിയും കൈയ്യില്‍ പിടിച്ച്; ചിത്രം വൈറല്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement