മനസിലെ ഉണങ്ങാത്ത മുറിവ്; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ​കെ എസ് ചിത്ര

Last Updated:

ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്

News18
News18
മലയാളികളുടെ വാനമ്പാടിയാണ് കെ. എസ് ചിത്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും കെ.എസ് ചിത്രയുടെ ​പാട്ട് കേൾക്കാത്ത മലയാളികൾ കാണില്ല.  ചിലപ്പോഴൊക്കെ ചിത്രയുടെ മുഖം കാണുമ്പോൾ മനസിൽ തെളിയുന്നത് താരത്തിന്റെ ജീവിതത്തിൽ നിന്നും വിടപറഞ്ഞ മകളെയാകും. കാരണം, ചിത്രയുടെ ജീവിതത്തിൽ മകളുടെ വേർപാടിലൂടെ ഉണ്ടായ ദുഃഖം അത്രത്തോളം വലുതാണ്.
അകാലത്തില്‍ വിടപറഞ്ഞ ചിത്രയുടെ പ്രിയപുത്രി നന്ദനയുടെ പിറന്നാൾ ദിനമാണിന്ന്. നന്ദനയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാദ്ധ്യമത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് വങ്കുവച്ചിരിക്കുകയാണ് ഗായിക. തന്റെ ജീവിതത്തിലെ മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണെന്നാണ് ചിത്ര കുറിപ്പിലൂടെ പറയുന്നത്.
'ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ കാലം എല്ലാവിധ മുറിവുകളെയും ഉണക്കി രോഗശാന്തി നൽകുമെന്നും പറയാറുണ്ട്. എന്നാൽ അതിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമുണ്ട്. മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്... മിസ് യു നന്ദന.'- കെ എസ് ചിത്ര കുറിച്ചു.
advertisement
വിവാഹം കഴിഞ്ഞ പതിനഞ്ച് വർഷത്തിന് ശേഷം ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിലേക്കെത്തിയ കുരുന്നാണ് നന്ദന. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടി ജനിച്ചത്.  എട്ടു വയസ്സുള്ളപ്പോള്‍ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മനസിലെ ഉണങ്ങാത്ത മുറിവ്; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ​കെ എസ് ചിത്ര
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement