പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ'; കെ.ആർ മീരയുടെ പോസ്റ്റിന് കമന്‍റിട്ട വി.ടി. ബൽറാമിന് ഇരട്ടി ലൈക്ക്

Last Updated:

മൂന്നു മണിക്കൂർ പിന്നിടുമ്പോൾ കെ.ആർ മീരയുടെ പോസ്റ്റിന് 5500 ലൈക്ക് ലഭിച്ചപ്പോൾ ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത് പതിനായിരത്തിലേറെ ലൈക്ക് ആണ്

സാംസ്ക്കാരിക നായകർക്കെതിരെ വി.ടി ബൽറാം തുടങ്ങിയ പോരാട്ടം പുതിയ തലങ്ങളിലേക്ക്. ബൽറാമിനെ പേരെടുത്ത് വിമർശിച്ച് എഴുത്തുകാരി കെ.ആർ മീര എഴുതിയ ഫേസ്ബുക്ക് കുറിപ്പും അതിന് വി.ടി ബൽറാം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. കൊലപാതകരാഷ്ട്രീയത്തെ അപലപിക്കാൻ തയ്യാറാകാത്ത എഴുത്തുകാർ നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെക്കുന്നതാണ് നല്ലതെന്ന പരാമർശത്തെ വിമർശിച്ചാണ് കെ.ആർ മീര ബൽറാമിനെതിരെ രംഗത്തെത്തിയത്.
അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.
മീരയുടെ പോസ്റ്റിലെ പരാമർശങ്ങൾക്ക് മറുപടിയുമായി വി.ടി ബൽറാം രംഗത്തെത്തുകയായിരുന്നു
"പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.
advertisement
എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
മൂന്നു മണിക്കൂർ പിന്നിടുമ്പോൾ കെ.ആർ മീരയുടെ പോസ്റ്റിന് 5500 ലൈക്ക് ലഭിച്ചപ്പോൾ ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത് പതിനായിരത്തിലേറെ ലൈക്ക് ആണ്.
ഏതായാലും കെ.ആർ മീരയെയും വി.ടി ബൽറാമിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്‍റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ'; കെ.ആർ മീരയുടെ പോസ്റ്റിന് കമന്‍റിട്ട വി.ടി. ബൽറാമിന് ഇരട്ടി ലൈക്ക്
Next Article
advertisement
ഹിജാബിൽ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലർ ആയി നൽകണമെന്ന് SDPI
ഹിജാബിൽ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കുലർ ആയി നൽകണമെന്ന് SDPI
  • എസ്ഡിപിഐ: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ഹിജാബ് പ്രസ്താവന നടപ്പിലാക്കാൻ സർക്കുലർ നൽകണം.

  • ഹൈബി ഈഡൻ എംപി വിഷയത്തിൽ കൃത്യമായ നിലപാട് പറയാതെ ഒത്തുതീർപ്പ് നാടകത്തിലൂടെ മുന്നോട്ട് പോകുന്നു.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ സർക്കുലർ ഇറക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

View All
advertisement