ഇലക്ട്രിക് സ്കൂട്ടറിൽ യുവാവിന്റെ പാരാഗ്‌ളൈഡിങ്; വായുവിൽ ട്രിക്കുകളും സ്റ്റണ്ടുകളും; വീഡിയോ വൈറൽ

Last Updated:

സ്കൂട്ടറിന്റെ ഭാരം കുറയ്ക്കാനായി വണ്ടിയിലെ ബാറ്ററി വരെ ഊരി മാറ്റി

തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ പാരാഗ്ലൈഡിങ് നടത്തി വൈറലായിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ ഹാർഷ് എന്ന യുവാവ്. പാരാഗ്ലൈഡിങ്ങിന് പേരുകേട്ട സ്ഥലമായ ഹിമാചൽ പ്രദേശിലാണ് ഈ സംഭവം. പാരാഗ്‌ളൈഡിങ് എക്സ്പേർട്ട് ആയ ഹാർഷിന്റെ ഈ പ്രകടനം ഹിമാചൽ അഭി അഭി എന്ന പേജാണ് എക്സ് അക്കൗണ്ടിൽ പങ്ക് വച്ചത്. സ്കൂട്ടറിന്റെ ഭാരം കുറയ്ക്കാനായി ഹാർഷ് വണ്ടിയിലെ ബാറ്ററി വരെ ഊരി മാറ്റിയിരുന്നു. ഹിമാചലിലെ പാരാഗ്‌ളൈഡിങ് സ്പോട്ടായ ബിലാസ്പൂറിലെ ബന്ധല ധറിൽ ആണ് ( Bandla Dhar) ഹാർഷ് തന്റെ പാരാഗ്‌ളൈഡിങ് നടത്തിയത്.
ഇവിടെ നിന്നും ആദ്യമായാണ് ഒരാൾ സ്കൂട്ടറിൽ പാരാഗ്‌ളൈഡിങ് പരീക്ഷിക്കുന്നത്. ഹാർഷിന്റെ ഈ പ്രകടനം കാണാനും കയ്യടിക്കാനും നിരവധിപ്പേരും കൂടിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അക്രോ പാരാഗ്ലൈഡിങ് (Acro Paragliding ) സ്പോട്ടുകളിൽ ഒന്നാണ് ബന്ധല ധർ. ഗോവിന്ദ സാഗർ റിസർവോയറിന്റെ ദൃശ്യ മനോഹാരിതയും ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാൻ കഴിയും. വായുവിൽ വച്ച് പാരാഗ്‌ളൈഡിങ്ങിന് ഇടയിൽ അക്രോബാറ്റിക് പ്രവർത്തനങ്ങൾ നടത്തുന്ന രീതിയാണ് അക്രോ-പാരാഗ്ലൈഡിംഗ് (Acro-paragliding) എന്നറിയപ്പെടുന്നത്. ടേണുകൾ, ലൂപ്പുകൾ, ഇൻഫിനിറ്റി ടംബ്ലിംഗ്, പിച്ച്, റോൾ, എയർബോൺ ട്രിക്കുകൾ, സ്റ്റണ്ടുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇലക്ട്രിക് സ്കൂട്ടറിൽ യുവാവിന്റെ പാരാഗ്‌ളൈഡിങ്; വായുവിൽ ട്രിക്കുകളും സ്റ്റണ്ടുകളും; വീഡിയോ വൈറൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement