തടിയും പൊക്കവും കൂട്ടുകെട്ടിനൊരു തടസമല്ല; കുട്ടിയാനയ്ക്ക് കൂട്ട് മിലോ നായ

Last Updated:

കഴിഞ്ഞദിവസം ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം 11,000 തവണയാണ് ഇത് ആളുകൾ കണ്ടത്. ടൺ കണക്കിന് രസകരമായ പ്രതികരണങ്ങളാണ് ഇതിന് മറുപടിയായി ഉള്ളത്.

തായ് ലൻഡ്: എല്ലാവർക്കും ഒരു നല്ല സുഹൃത്തിനെ വേണം. ഒരു കുട്ടിയാനയും നായയും ഒരുമിച്ചുള്ള കൂട്ടുകെട്ടാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. വീഡിയോയിൽ തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഉള്ളത്.
മിലോ എന്ന നായയോടൊപ്പം കളിക്കുന്ന യിൻ‌ഡി എന്ന കുട്ടിയാനയാണ് നെറ്റിസൺസിന്റെ വാത്സല്യം അപ്പാടെ കൊണ്ടുപോകുന്നത്. 2015 ൽ ചിത്രീകരിച്ച വീഡിയോയാണ് ഇത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ സുശാന്ത നന്ദ വ്യാഴാഴ്ച ട്വിറ്ററിൽ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വീണ്ടും വൈറലാകുന്നത്.
advertisement
'എല്ലാ രൂപത്തിലും ഭാവത്തിലും സുഹൃത്തുക്കൾ എത്തുന്നു' - വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു. കുട്ടിയാന മിലോ എന്ന നായക്കൊപ്പം കളിക്കുന്നതാണ് വീഡിയോ. യിൻഡി എന്ന ആന നായയെ ആദ്യമായി കാണുമ്പോൾ പരിഭ്രമിച്ചു മാറി നിൽക്കുന്നതിന് പകരം നായയോടൊപ്പം കളിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞദിവസം ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം 11,000 തവണയാണ് ഇത് ആളുകൾ കണ്ടത്. ടൺ കണക്കിന് രസകരമായ പ്രതികരണങ്ങളാണ് ഇതിന് മറുപടിയായി ഉള്ളത്. ദുരുപയോഗം ചെയ്യപ്പെടുന്നതും അനാഥവുമായ ആനകളുടെ സങ്കേതമാണ് തായ്‌ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന എലിഫന്റ് നേച്ചർ പാർക്ക്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തടിയും പൊക്കവും കൂട്ടുകെട്ടിനൊരു തടസമല്ല; കുട്ടിയാനയ്ക്ക് കൂട്ട് മിലോ നായ
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement