Randeep Hooda | ലുക്ക് പോരാത്രേ; ബോളിവുഡ് നടൻ രൺദീപ് ഹൂഡയെ അവഗണിച്ച ലക്ഷുറി ബ്രാൻഡ്

Last Updated:

മീര നായരുടെ മൺസൂൺ വെഡ്ഡിംഗിലെ തന്റെ തകർപ്പൻ പ്രകടനത്തെ തുടർന്ന്‌ വെനീസിലേക്ക് പോയതിനെക്കുറിച്ച് രൺദീപ് ഹൂഡ

രൺദീപ് ഹൂഡ
രൺദീപ് ഹൂഡ
തന്റെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ 2001ലെ വെനീസ് മേളയിലെ ഒരു സംഭവം ഓർത്തെടുത്ത് നടൻ രൺദീപ് ഹൂഡ. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ, അക്കാലത്തെ തന്റെ സാമ്പത്തിക സ്ഥിതി കാരണം വെനീസിലെ ലക്ഷുറി ബ്രാൻഡായ അർമാനി സ്റ്റോറിൽ അവഗണന നേരിട്ടതിനെ കുറിച്ച് നടൻ തുറന്നു പറഞ്ഞു.
രൺദീപിന്റെ ആദ്യകാല റെഡ് കാർപെറ്റ് കാലത്തേ അവഗണന
തന്റെ ആദ്യകാല കരിയറിനെക്കുറിച്ച് ഓർത്ത ഹൂഡ, മീര നായരുടെ മൺസൂൺ വെഡ്ഡിംഗിലെ തന്റെ തകർപ്പൻ പ്രകടനത്തെ തുടർന്ന്‌ വെനീസിലേക്ക് പോയതിനെക്കുറിച്ച് സംസാരിച്ചു. ആ സിനിമ ആഗോളതലത്തിൽ ഹിറ്റാകുകയും പ്രശസ്ത ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ നേടുകയും ചെയ്‌തെങ്കിലും, പ്രീമിയറിനായി ഒരുങ്ങേണ്ടി വന്നപ്പോൾ രൺദീപിന് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം നേരിടേണ്ടിവന്നു.
“വെനീസ് ഫിലിം ഫെസ്റ്റിവലിൽ 'മൺസൂൺ വെഡ്ഡിംഗ്' എന്ന സിനിമയുടെ പ്രദർശനത്തിനായി ഞാൻ വെനീസിൽ പോയത് ഓർമ്മയുണ്ട്. എന്റെ കൈവശം പണമില്ലായിരുന്നു. എന്റെ ഒരു സുഹൃത്ത് സ്‌ക്രീനിംഗിന് പോകാൻ എനിക്ക് കുറച്ച് പണം തന്നു,” അദ്ദേഹം പറഞ്ഞു.
advertisement
"അപ്പോൾ ഞാൻ വെനീസിലെ ഒരു അർമാനി സ്റ്റോറിൽ ഒരു സ്യൂട്ട് വാങ്ങാൻ പോയി. വെനീസിലെ അർമാനി ഷോപ്പിലെ ആളുകൾക്ക് എന്നെ കണ്ടതും തൃപ്തിയില്ലായ്മ. ലേബലുകൾ നോക്കിയപ്പോൾ, അത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലായി. അതിനാൽ എനിക്ക് ധരിക്കാൻ ഒന്നുമില്ലായിരുന്നു."
റെഡ് കാർപെറ്റിൽ ഫ്ലൂറസെന്റ് പാന്റ്സ്, ഒരു ഷാൾ
ഫോർമൽ വസ്ത്രങ്ങൾ ഇല്ലാതെ, രൺദീപ് തന്റെ കൈവശമുള്ളതെല്ലാം ഉപയോഗിച്ച് സ്വയം ഒരു ലുക്ക് നിർമ്മിച്ചു. ഒടുവിൽ അദ്ദേഹം പച്ച കോർഡുറോയ് പാന്റ്സും, ഒരു കറുത്ത ഷർട്ടും, സിനിമയിലെ ഡിസൈനർ കടം കൊടുത്ത ചുവന്ന ഷാളും ധരിച്ച് പ്രീമിയറിൽ പങ്കെടുത്തു.
advertisement
“അന്നെനിക്ക് ഈ ഫ്ലൂറസെന്റ് കോർഡുറോയ് ജീൻസുകളും, ഒരു കറുത്ത ഷർട്ടും ഉണ്ടായിരുന്നു. സിനിമയിലെ ഡിസൈനർ എനിക്ക് ഒരു ചുവന്ന ഷാൾ തന്നു. അങ്ങനെ എന്റെ ആദ്യ സിനിമയുടെ പ്രീമിയർ, വലിയ സ്‌ക്രീനിൽ ജനക്കൂട്ടത്തോടൊപ്പം കണ്ടു. എന്റെ ആദ്യത്തെ ഓട്ടോഗ്രാഫുകൾ ഒപ്പിട്ടു. ഫോട്ടോകൾ എടുത്തു. ഞാൻ കറുത്ത ഷർട്ടും ചുവന്ന ഷാളും ഉള്ള ഫ്ലൂറസെന്റ് കോർഡുറോയ് ജീൻസാണ് ധരിച്ചിരുന്നത്. ഇപ്പോൾ അത് എങ്ങനെയിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
രൺദീപിന്റെ ഇന്നത്തെ ഫാഷൻ സെൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ, പരീക്ഷണത്തേക്കാൾ സൗകര്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. "ഞാൻ ഫാഷന്റെ ഇരയല്ല. എന്റെ കൈയിൽ എന്ത് കിട്ടിയാലും ഞാൻ അതെടുത്ത് ധരിക്കും," അദ്ദേഹം പറഞ്ഞു. "ക്ലാസിക് വസ്ത്രങ്ങൾ സൂക്ഷിക്കുക, ശരിയായ തെരഞ്ഞെടുപ്പ് നടത്തുക. എനിക്ക് സൗകര്യം വേണമെന്ന് ആഗ്രഹമുണ്ട്. അതിനാൽ എന്നെ ഞാനായി വയ്ക്കുന്ന സുഖകരമായി തോന്നിപ്പിക്കുന്ന ഫാഷൻ എനിക്ക് ഇഷ്ടമാണ്."
ഗുരുഗ്രാമിൽ നടന്ന ഒരു ഫാഷൻ പരിപാടിയിലും സണ്ണി ഡിയോളിനൊപ്പം 'ജാട്ട്' എന്ന സിനിമയിലും നടനെ അടുത്തിടെ കണ്ടിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Randeep Hooda | ലുക്ക് പോരാത്രേ; ബോളിവുഡ് നടൻ രൺദീപ് ഹൂഡയെ അവഗണിച്ച ലക്ഷുറി ബ്രാൻഡ്
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement