Mall | ഏഴ് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും വഴങ്ങിയില്ല; ഒടുവിൽ മാൾ ഉയർന്നത് വയോധികയുടെ വീടിന് ചുറ്റും

Last Updated:

ആ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ ഉടമകൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ആഗ്രഹിച്ച ബിൽഡർ ഏഴ് കോടി രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും 84കാരി തന്റെ സ്വപ്നഭവനം വിട്ടുകൊടുക്കാൻ തയ്യാറായില്ല.

ഫോട്ടോ- ട്വിറ്റർ
ഫോട്ടോ- ട്വിറ്റർ
പലർക്കും തങ്ങളുടെ വീടിനോട് (House) വളരെ വൈകാരികമായ ബന്ധമായിരിക്കും ഉണ്ടാവുക. അത്തരക്കാർക്ക് വീട് വിട്ട് പോകേണ്ടി വരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാകും. അത്തരത്തിൽ വീടിനോട് വലിയ അടുപ്പം പുലർത്തുകയും എന്തൊക്കെ സംഭവിച്ചാലും വീട് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കുകയും ചെയ്ത ഒരു സ്ത്രീ യുഎസിലെ സിയാറ്റിലിൽ (US) ജീവിച്ചിരുന്നു. ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച 'അപ്പ്' ('Up' Movie) എന്ന ഡിസ്നിയുടെ ചലച്ചിത്രത്തിൽ കാണിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.
ആ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ ഉടമകൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ആഗ്രഹിച്ച ബിൽഡർ ഏഴ് കോടി രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും എഡിത്ത് മെയ്‌സ്ഫീൽഡ് എന്ന സ്ത്രീ തന്റെ സ്വപ്നഭവനം വിട്ടുകൊടുക്കാൻ തയ്യാറായില്ല. 2006ൽ ഈ സംഭവം നടക്കുമ്പോൾ എഡിത്ത് മെയ്‌സ്ഫീൽഡിന് 84 വയസ്സായിരുന്നു പ്രായം.
സ്വന്തം വീട്ടിൽ നിന്ന് മാറില്ലെന്ന് ഉറച്ച തീരുമാനമെടുത്ത എഡിത്ത് തന്റെ വീട് വാങ്ങാൻ വന്ന നിർമ്മാതാക്കളുടെ കയ്യിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വാഗ്ദാനം ആണ് നിരസിച്ചതെന്ന് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്തു. ദി സിയാറ്റിൽ ടൈംസ് റിപ്പോർട്ട് പ്രകാരം, എഡിത് 1952ൽ 3,750 ഡോളറിനാണ് ആ വീട് വാങ്ങിയത്. അവിടെ അമ്മയായ ആലീസിനൊപ്പമാണ് എഡിത്ത് താമസിച്ചിരുന്നത്. 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ വീട് ഇന്ന് അഞ്ച് നില സമുച്ചയത്താൽ ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. കാരണം മാളിന്റെ നിർമാതാക്കൾ എഡിത്തിന്റെ വാശിയെ തുടർന്ന് ആ വീടിന് ചുറ്റും മാൾ നിർമ്മിക്കാൻ നിർബന്ധിതരായി.
advertisement
ആദ്യം എഡിത്തിന്റെ വീടിന് അഞ്ച് കോടിയിലധികം രൂപ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് നിർമാതാക്കൾ അവരുടെ വാഗ്ദാനം 7.6 കോടി രൂപയായി ഉയർത്തിയെങ്കിലും എഡിത്ത് വീട് കൈവിടാൻ ഒരുക്കമല്ലായിരുന്നു. നിർമ്മാതാക്കൾ എഡിത്തിന്റെ വീട് ആഗ്രഹിച്ചെങ്കിലും എഡിത്ത് അവരോട് ഒരു വിദ്വേഷവും പുലർത്തിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല നിർമാണപദ്ധതിയുടെ കൺസ്ട്രക്ഷൻ മാനേജർ ബാരി മാർട്ടിനുമായി അവർ ചങ്ങാത്തം കൂടുകയും ചെയ്തു. ബാരി എഡിത്തിനെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോവുകയും വീട്ടിലെ അലക്കൽ, പാചകം, മറ്റ് ജോലികൾ എന്നിവയിൽ സഹായിക്കുകയും ചെയ്തിരുന്നു.
advertisement
സ്ട്രേഞ്ച് ഇൻഹെറിറ്റൻസിന് നൽകിയ അഭിമുഖത്തിൽ, 2008ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് വീട് വിൽക്കാൻ എഡിത്ത് തന്നെ അനുവദിച്ചതായി ബാരി വെളിപ്പെടുത്തി. "എനിക്ക് ആവശ്യമായ തുക ലഭിക്കുന്നതുവരെ വിൽക്കാതെ പിടിച്ചുനിൽക്കാൻ അവർ എന്നോട് പറഞ്ഞിരുന്നു", അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, സാമ്പത്തിക മാന്ദ്യത്തിൽ തൊഴിൽരഹിതനായതോടെ 2.3 കോടി രൂപയ്ക്ക് തനിക്ക് വീട് വിൽക്കേണ്ടി വന്നുവെന്നും ബാരി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mall | ഏഴ് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും വഴങ്ങിയില്ല; ഒടുവിൽ മാൾ ഉയർന്നത് വയോധികയുടെ വീടിന് ചുറ്റും
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement