ബി.ജെ.പി നേതൃത്വം കാവിഷാൾ അണിയിച്ച് 24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് നേതാവ് വീണ്ടും കോൺഗ്രസിൽ

Last Updated:

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം. മിഥുനാണ് ബി.ജെ.പി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചത്.

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോട് കലഹിച്ച് ബി.ജെ.പിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് 24 മണിക്കൂർ തികയും മുൻപ് വീണ്ടും കൂറുമാറി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. വെള്ളിയാഴ്ച തിരുവനന്തുപുരത്ത് ബി.ജെ.പി ആസ്ഥാനത്തെത്തി കൂറുമാറ്റം പ്രഖ്യാപിച്ച നേതാവാണ് തൊട്ടടുത്ത ദിവസം കോൺഗ്രസിൽ മടങ്ങിയെത്തിയത്.
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം. മിഥുനാണ് ബി.ജെ.പി കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് കാവി ഷാൾ അണിയിച്ചാണ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ രാജേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ മനം മടുത്താണ് മിഥുന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വി.വി. രാജേഷ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട പരാതിയിൽ സസ്പെന്‍ഡ് ചെയ്തിരുന്നെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.
advertisement
ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് പിന്നാലെ മിഥുന്‍ തിരികെ കോണ്‍ഗ്രസിലെക്കെത്തുകയായിരുന്നു. സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബി.ജെ.പി നേതൃത്വം കാവിഷാൾ അണിയിച്ച് 24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് നേതാവ് വീണ്ടും കോൺഗ്രസിൽ
Next Article
advertisement
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; രാജീവ് ചന്ദ്രശേഖർ
  • 2014-2024 കാലത്ത് മോദി സർക്കാർ കേരളത്തിന് 3.20 ലക്ഷം കോടി രൂപ കൈമാറിയെന്ന് രാജീവ് ചന്ദ്രശേഖർ

  • പിണറായി സർക്കാരിന്റെ പത്ത് വർഷം കേരളത്തെ നശിപ്പിച്ച കാലമായെന്നും വികസനത്തിൽ പിന്നാക്കം ആണെന്നും ആരോപണം

  • കേന്ദ്രം നൽകിയ 7 ലക്ഷം കോടി രൂപയിലും കേരളം തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടിയ സംസ്ഥാനമായെന്ന് വിമർശനം

View All
advertisement