advertisement

ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചിട്ടില്ല; യുവതിയെ തേടിയെത്തിയത് 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി!

Last Updated:

പഠിച്ച് ഇറങ്ങിയ റാഷിയെ തേടി നിരവധി കമ്പനികൾ ജോലിവാഗ്ദാനവുമായി എത്തിയിരുന്നു

റാഷി ബഗ്ഗി
റാഷി ബഗ്ഗി
രാജ്യത്ത് ഏറ്റവുമധികം ശമ്പളത്തോടെ ജോലി ലഭിക്കുന്നത് ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ച് ഇറങ്ങുന്നവർക്കാണ്. എന്നാൽ ഈ ധാരണ തകർത്തിരിക്കുകയാണ് എഞ്ചിനിയറിങ് ബിരുദധാരിയായ റാഷി ബഗ്ഗ എന്ന യുവതി. 2023-ൽ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി നയാ റായ്‌പൂർ (IIIT-NR)ൽ നിന്ന് എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കിയ റാഷിയെ തേടിയെത്തിയത് 85 ലക്ഷം രൂപയുടെ തകർപ്പനൊരു ജോലി വാഗ്ദാനമാണ്.
പഠിച്ച് ഇറങ്ങിയ റാഷിയെ തേടി നിരവധി കമ്പനികൾ ജോലിവാഗ്ദാനവുമായി എത്തിയിരുന്നു. എന്നാൽ സ്വപ്നസമാനമായ ശമ്പളത്തോടെയുള്ള മികച്ച ജോലിക്കുവേണ്ടി റാഷി കാത്തിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. അറ്റ്ലാസിയനിൽ പ്രൊഡക്റ്റ് സെക്യൂരിറ്റി എഞ്ചിനീയർ എന്ന തസ്തികയിലേക്കാണ് 85 ലക്ഷം രൂപ പ്രതിവർഷ ശമ്പളത്തിന് ജോലി ലഭിച്ചത്.
ഈ ജോലിക്ക് കയറുന്നതിന് മുമ്പ് റാഷി ബഗ്ഗ ബംഗളുരുവിൽ ഒരു SDE ഇൻ്റേണായും ആമസോണിൽ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ഇൻ്റേൺ ആയും ജോലി ചെയ്തിരുന്നു.
ഐഐഐടി-എൻആറിലെ റാഷിയുടെ സഹ വിദ്യാർത്ഥിയായ ചിങ്കി കർദ, കഴിഞ്ഞ വർഷം ഇതേ കമ്പനിയിൽ നിന്ന് പ്രതിവർഷം 57 ലക്ഷം രൂപയുടെ പാക്കേജിൽ ജോലിക്ക് കയറിയിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ റാഷി തകർത്തത്. ഇതേ കോളേജിൽ പഠിച്ച യോഗേഷ് കുമാർ എന്നയാൾ പ്രതിവർഷം 56 ലക്ഷം രൂപ ശമ്പളത്തിന് മറ്റൊരു ബഹുരാഷ്ട്ര കമ്പനിയിലും ജോലിക്ക് കയറിയിരുന്നു.
advertisement
2020-ൽ, മറ്റൊരു IIIT-NR വിദ്യാർത്ഥിയായ രവി കുശാശ്വയ്ക്ക് ഒരു വലിയ ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് പ്രതിവർഷം 1 കോടി രൂപയുടെ അതിശയിപ്പിക്കുന്ന ജോലി വാഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക്ക്ഡൌൺ ആയതിനാൽ ആ ജോലിക്ക് പ്രവേശിക്കാൻ രവി കുശാശ്വയ്ക്ക് കഴിഞ്ഞിരുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചിട്ടില്ല; യുവതിയെ തേടിയെത്തിയത് 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി!
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement