മാസത്തിൽ ഒരു ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് ബാഗ് ഒഴിവാക്കാൻ ഉത്തരാഖണ്ഡ്

Last Updated:

എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ചകൾ ബാഗ് രഹിത പ്രവർത്തി ദിനങ്ങളാക്കാനാണ് സർക്കാർ തീരുമാനം.

കുട്ടികളുടെ പുസ്തക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഒരു അധ്യയന വർഷത്തിൽ 10 ബാഗ് രഹിത ദിനങ്ങൾ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ അപ്പർ പ്രൈമറി സ്കൂളുകളിലും, സെക്കൻഡറി സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഇത് ബാധകം. എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ചകൾ ബാഗ് രഹിത പ്രവർത്തി ദിനങ്ങളാക്കാനാണ് സർക്കാർ തീരുമാനം.
ബാഗ് രഹിത ദിവസങ്ങളിൽ വിദ്യാർത്ഥികൾ ബാഗുകളില്ലാതെ സ്കൂളിലെത്തുകയും അവരുടെ അഭിരുചികൾക്കനുസരിച്ച് താല്പര്യമുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. മണ്ണ് സംരക്ഷണം, മൺപാത്ര നിർമ്മാണം, തടി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ, കാലിഗ്രഫി, മെഷീൻ ലേണിങ്, ആരോഗ്യ സംരക്ഷണം, ആശയവിനിമയത്തിനുള്ള കഴിവ് വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ, പ്രകൃതി സംരക്ഷണം, വെൽഡിങ്, കാസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികളെ പ്രധാനമായും പഠിപ്പിക്കുക.
advertisement
പഠനത്തോടൊപ്പം വിദ്യാർത്ഥികളിലെ മറ്റ് കഴിവുകൾ കൂടി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധാൻ സിങ് റാവത്ത് പറഞ്ഞു. വിദ്യാർത്ഥികളിലെ മറ്റ് കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള “പ്രതിഭാ ദിവസ്” എന്ന പദ്ധതി പ്രൈമറി സ്കൂളുകളിൽ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബാഗ് രഹിത ദിനങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച അംഗീകാരം നൽകി. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ പദ്ധതി നടപ്പിലാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Career/
മാസത്തിൽ ഒരു ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് ബാഗ് ഒഴിവാക്കാൻ ഉത്തരാഖണ്ഡ്
Next Article
advertisement
സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
  • കെപിസിസി പുനഃസംഘടനയിൽ സഭയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

  • പുനഃസംഘടനയിൽ എല്ലാവർക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

View All
advertisement