അടുത്തവർഷം ജനുവരിയിൽ വാക്സിൻ നൽകിത്തുടങ്ങിയേക്കും; ഒക്ടോബറോടെ എല്ലാവർക്കും ലഭ്യമാക്കും; അദാർ പൂനാവാല

Last Updated:

'അടുത്തവർഷം സെപ്റ്റംബർ-ഒക്ടോബറോടെ തന്നെ എല്ലാവർക്കും നൽകാൻ കഴിയുന്നത്ര വാക്സിനുകൾ ലഭ്യമാകുമെന്നും ഇതോടെ കോവിഡിന് മുന്‍പുള്ള സാധാരണ ജീവിതം മടങ്ങിയെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അടുത്തവർഷം ജനുവരി മുതൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. വാക്സിൻ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ജനുവരി 2021 മുതൽ വാക്സിനേഷൻ നൽകിത്തുടങ്ങുമെന്ന് അദാർ അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടുത്തവര്‍ഷം ഒക്ടോബറോടെ തന്നെ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭിക്കുമെന്ന് പ്രത്യാശയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുടെ പ്രതികരണം.' ഈ മാസം അവസാനത്തോടെ അടിയന്തിര ഉപയോഗത്തിനുള്ള ലൈസൻസ് ലഭിച്ചേക്കും. വ്യാപക ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ കാലതാമസം ഉണ്ടായേക്കും. അനുമതി ലഭിച്ചാല്‍ ജനുവരി 2021ഓടെ ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കും' എന്നായിരുന്നു വാക്കുകൾ.
advertisement
ജനസംഖ്യയിൽ 20% പേർക്കെങ്കിലും വാക്സിൻ നൽകിക്കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിനും പൊതുവികാരങ്ങള്‍ക്കും ഒരു ഉണർവും ഉണ്ടാകുമെന്നും പൂനാവാല പറയുന്നു. 'അടുത്തവർഷം സെപ്റ്റംബർ-ഒക്ടോബറോടെ തന്നെ എല്ലാവർക്കും നൽകാൻ കഴിയുന്നത്ര വാക്സിനുകൾ ലഭ്യമാകുമെന്നും ഇതോടെ കോവിഡിന് മുന്‍പുള്ള സാധാരണ ജീവിതം മടങ്ങിയെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും എല്ലാ വശങ്ങളും വിശകലനം ചെയ്ത ശേഷം മാത്രമെ കോവിഡ് -19 വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡ്രഗ് റെഗുലേറ്റർ അതോറിറ്റി നൽകൂ എന്നാണ് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
അടുത്തവർഷം ജനുവരിയിൽ വാക്സിൻ നൽകിത്തുടങ്ങിയേക്കും; ഒക്ടോബറോടെ എല്ലാവർക്കും ലഭ്യമാക്കും; അദാർ പൂനാവാല
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement