മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദിച്ചു

Last Updated:

ചെരുപ്പ് കൊണ്ടും വടികൊണ്ടു മായിരുന്നു മർദനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട്: എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതിമാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചെരുപ്പ് കൊണ്ടും വടികൊണ്ടു മായിരുന്നു മർദനം. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.
പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. പരുക്കേറ്റ കുട്ടി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിൽസ തേടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദിച്ചു
Next Article
advertisement
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുൻ ഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥികൾ
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുൻ ഡിജിപി ശ്രീലേഖയടക്കം 67 ബിജെപി സ്ഥാനാര്‍ത്ഥികൾ
  • മുൻ ഡിജിപി ശ്രീലേഖ അടക്കം 67 ബിജെപി സ്ഥാനാർഥികൾ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കും.

  • ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ മികച്ച നഗരമാക്കുമെന്ന് പറഞ്ഞു.

  • മുൻ കോൺഗ്രസ് നേതാക്കൾ തമ്പാനൂർ സതീഷ്, മഹേശ്വരൻ നായർ എന്നിവരും ബിജെപി സ്ഥാനാർഥികളായി മത്സരിക്കും.

View All
advertisement