മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദിച്ചു

Last Updated:

ചെരുപ്പ് കൊണ്ടും വടികൊണ്ടു മായിരുന്നു മർദനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട്: എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതിമാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചെരുപ്പ് കൊണ്ടും വടികൊണ്ടു മായിരുന്നു മർദനം. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.
പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. പരുക്കേറ്റ കുട്ടി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിൽസ തേടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദിച്ചു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement