മലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ

Last Updated:

സംഭവത്തിൽ 21കാരനായ യുവാവിനെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മലപ്പുറം ചങ്ങരംകുളത്ത് (Changaramkulam, Malappuram) ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു. സംഭവത്തിൽ 21കാരനായ യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അധികം വൈകാതെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠന സമയത്താണ് യുവാവ് പെൺകുട്ടിയുമായി അടുത്തതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരികയാണ് പിടിയിലായ യുവാവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
Summary: A 17-year-old girl, who complained of physical discomfort, had given birth to a child upon reaching hospital. A 21-year-old male friend of hers was arrested by police. The incident is reported from Changaramkulam of Malappuram. The girl was rushed to a nearby private hospital once she complained of discomfort. Sooner, she delivered a baby in the hospital
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു; 21കാരൻ പിടിയിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement