advertisement

മലപ്പുറം മഞ്ചേരിയിൽ 11 കാരിയെ പീഡിപ്പിച്ച 38 കാരന് 80 വർഷം തടവും 3 ലക്ഷം രൂപ പിഴയും

Last Updated:

2021-ൽ പ്രതി പെൺകുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചെന്നാണ് കേസ്

മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി താണിപ്പാറ കതകഞ്ചേരി നൗഫൽ എന്ന മുന്നയെയാണ് (38) മഞ്ചേരി പോക്സോ കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021-ൽ നൗഫൽ പെൺകുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലൈംഗികാതിക്രമത്തിനിടെ പരിക്കേൽപ്പിച്ചതിന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
Also Read- കൊല്ലത്ത് വൈദ്യ പരിശോധനക്കെത്തിച്ച പീഡനക്കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും കൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ മുഴുവൻ തുകയും കുട്ടിക്ക് നൽകണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
മഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സി. അലവിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചുതന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസിന്റെ അപേക്ഷ പരിഗണിച്ചതോടെയാണ് കേസ് വേഗത്തിൽ തീർപ്പാക്കാനായത്. അറസ്റ്റിലായ അന്നുമുതൽ ഇയാൾ റിമാൻഡിലാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം മഞ്ചേരിയിൽ 11 കാരിയെ പീഡിപ്പിച്ച 38 കാരന് 80 വർഷം തടവും 3 ലക്ഷം രൂപ പിഴയും
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement