ആഫ്രിക്കയിൽ നിന്ന് 130 കോടി വിലയുള്ള ഹെറോയിൻ കടത്തയ പ്രതികൾക്ക് 60 വർഷം തടവും 4 ലക്ഷം രൂപ പിഴയും

Last Updated:

22 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പ്രതികളിൽ നിന്നും പിടികൂടിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആഫ്രിക്കയിൽ നിന്ന് 130 കോടി വിലയുള്ള ഹെറോയിൻ കടത്തയ പ്രതികൾക്ക് 60 വർഷം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി. ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. 22.60 കിലോ ഹെറോയിൻ പ്രതികൾ കടത്തിയത്. 2022 സെപ്റ്റംബറിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽനിന്നാണ് ഇരുവരെയും ഹെറോയിനുമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടകൂടിയത്.
റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. വിൽപനയ്ക്കായാണ് പ്രതികൾ ആഫ്രിക്കയിൽ നിന്നും ഹെറോയിൻ കടത്തിയത്. കേസിലെ മൂന്നും നാലും പ്രതികളായ കിളിമാനൂർ സ്വദേശി ബിനുക്കുട്ടൻ (46), വെള്ളല്ലൂർ സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആഫ്രിക്കയിൽ നിന്ന് 130 കോടി വിലയുള്ള ഹെറോയിൻ കടത്തയ പ്രതികൾക്ക് 60 വർഷം തടവും 4 ലക്ഷം രൂപ പിഴയും
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement