നവരാത്രിയുടെ ഭംഗി കൂട്ടി വർഷങ്ങളായി മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കുന്ന മലയിൻകീഴ് സ്വദേശി

Last Updated:

ദേവതകളെയും പുരാണ രംഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാവകളെ തട്ടുകളിൽ അണിനിരത്തി, ഓരോ തട്ടിലും ഓരോ പ്രത്യേക പുരാണ രംഗം ചിത്രീകരിക്കുന്നു.

മലയിൻകീഴ് സ്വദേശിയായ രാജേഷ്  ഒരുക്കിയ ബൊമ്മക്കൊലു സന്ദർശിക്കാൻ എത്തിയ ഐബി സതീഷ്
മലയിൻകീഴ് സ്വദേശിയായ രാജേഷ്  ഒരുക്കിയ ബൊമ്മക്കൊലു സന്ദർശിക്കാൻ എത്തിയ ഐബി സതീഷ്
നവരാത്രി ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നതുമായ ഒന്നാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. തമിഴ് നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. കേരളത്തിൽ പൂജവയ്പ്പ് ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും ബൊമ്മക്കൊലു വീടുകളിൽ ഒരുക്കുന്നത് അത്ര സജീവമല്ല.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ രാജേഷും കുടുംബവും കാലങ്ങളായി ബൊമ്മക്കൊലു ഒരുക്കുന്നവരാണ്. രാജേഷും കുടുംബവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കുന്നുണ്ട്. സുന്ദരമായ ബൊമ്മക്കൊലു കാഴ്ച രാജേഷിൻ്റെ സുഹൃത്തുക്കളെയും അയൽക്കാരെയും ഒക്കെ ആകർഷിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കൾ ബൊമ്മക്കൊലു കാണാൻ രാജേഷിൻ്റെ വീട്ടിലെത്തും.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ദേവതകളെയും പുരാണ രംഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാവകളെ തട്ടുകളിൽ അണിനിരത്തി, ഓരോ തട്ടിലും ഓരോ പ്രത്യേക പുരാണ രംഗം ചിത്രീകരിക്കുന്നു. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ച് ധർമ്മത്തിൻ്റെ വിജയം ഉറപ്പിച്ചതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഉത്സവം.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നവരാത്രിയുടെ ഭംഗി കൂട്ടി വർഷങ്ങളായി മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കുന്ന മലയിൻകീഴ് സ്വദേശി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement