തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 2 സ്ത്രീകൾ; പുതിയ രേഖാചിത്രം പുറത്ത്; ആറുവയസുകാരി ആശുപത്രിവിട്ടു

Last Updated:

രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രം തയ്യാറാക്കി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രം തയ്യാറാക്കി. രേഖാ ചിത്രം കൊല്ലം എസിപി ഇന്നുതന്നെ കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിന് കൈമാറി.
ഇതിനിടെ, ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിക്കും. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം, സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പരിശോധന. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്.
advertisement
കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെവിലയിരുത്തല്‍. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 2 സ്ത്രീകൾ; പുതിയ രേഖാചിത്രം പുറത്ത്; ആറുവയസുകാരി ആശുപത്രിവിട്ടു
Next Article
advertisement
'പുലർച്ചെ 3ന് എഴുന്നേൽപ്പിച്ച് കുതിരകൾ ഇണചേരുന്നത് കാണിച്ചുതന്നു'; സൽമാൻ ഖാന്റെ ഫാംഹൗസ് അനുഭവം പറഞ്ഞ് നടൻ രാഘവ് ജുയൽ
'പുലർച്ചെ 3ന് എഴുന്നേൽപ്പിച്ച് കുതിരകൾ ഇണചേരുന്നത് കാണിച്ചുതന്നു'; സൽമാൻ ഖാന്റെ ഫാംഹൗസ് അനുഭവം പറഞ്ഞ് രാഘവ് ജുയൽ
  • സൽമാൻ ഖാന്റെ ഫാംഹൗസിലെ അനുഭവം മറ്റൊരു ലോകം പോലെയാണെന്ന് രാഘവ് ജുയൽ പറഞ്ഞു.

  • പുലർച്ചെ 3 മണിക്ക് കുതിരകളുടെ ഇണചേരൽ കാണാൻ സൽമാൻ ഖാൻ രാഘവിനെയും കൂട്ടുകാരെയും കൊണ്ടുപോയി.

  • ഫാംഹൗസിലെ പാർട്ടികൾ രാത്രി മുഴുവൻ നീളും, ഡേർട്ട് ബൈക്കുകളും എടിവികളും ഉപയോഗിച്ച് രസകരമായ അനുഭവങ്ങൾ.

View All
advertisement