ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾക്കു കഴുത്തിനു വെട്ടേറ്റു

Last Updated:

ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിൽ അമീർ ഹംസ അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു അബ്ദുല്ലയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.

എറണാകുളം: എറണാകുളം ആലങ്ങാടിനു സമീപം ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം. ഒരാൾക്കു കഴുത്തിനു വെട്ടേറ്റു. അസം മുരിഗാവ് സ്വദേശി അബ്ദുല്ല (ജോഹു–30)ക്കാണ് കഴുത്തിനു ഗുരുതരമായി വെട്ടേറ്റത്. ഈയാളെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. സുഹൃത്തായ അമീർ ഹംസയാണ് പ്രതി.
ആലങ്ങാട് കുന്നേൽ എഴുവച്ചിറ ഭാഗത്തെ വാടകവീട്ടിൽ ഒരേ മുറിയിലാണ് ഇരുവരുടെയും താമസം. ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിൽ അമീർ ഹംസ അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു അബ്ദുല്ലയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാരാണു വെട്ടേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരുക്കേറ്റ അബ്ദുല്ലയുടെ കഴുത്തിൽ 22 തുന്നിക്കെട്ടുകൾ ഉണ്ടെന്നു ഡോക്ടർ പറഞ്ഞു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി വീടിനുള്ളിൽ നിന്നു കണ്ടെത്തി. പ്രതിക്തെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾക്കു കഴുത്തിനു വെട്ടേറ്റു
Next Article
advertisement
ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ
ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം വോട്ടുചെയ്യാനെത്തി.

  • സിപിഎം, ബിജെപി പ്രവർത്തകർ രാഹുലിനെ കൂകിവിളിച്ചും കോഴിയുടെ ചിത്രവും ഉയർത്തിക്കാണിച്ചും വരവേറ്റു.

  • കേസുകളെക്കുറിച്ച് പ്രതികരണത്തിനും തയ്യാറായില്ല; സത്യം ജയിക്കുമെന്ന് രാഹുൽ പറഞ്ഞു.

View All
advertisement