പാരിസ്: പാരിസ് മെട്രോയിൽ യാത്രക്കാരിക്ക് മുന്നിൽവച്ച് സ്വയംഭോഗം ചെയ്ത 48കാരന് ഫ്രഞ്ച് കോടതി എട്ടുമാസം ജയിൽ ശിക്ഷ വിധിച്ചു. യാത്രക്കാരി മൊബൈലിൽ പകർത്തിയ വീഡിയോ തെളിവായി. ഫാസ്റ്റ് ഫുഡ് മേഖലയിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. 500 യൂറോ യുവതിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ഇതുകൂടാതെ മനശാസ്ത്രജ്ഞന്റെ ചികിത്സക്ക് വിധേയമാകാനും കോടതി ഉത്തരവിൽ പറയുന്നു.
ഡിസംബർ 21ന് നടന്ന സംഭവം 20കാരിയായ യുവതി മൊബൈലിൽ പകർത്തിയിരുന്നു. വീഡിയോ വൈറലായതോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ സംഭവമല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് പരിശോധിച്ച മനശാസ്ത്രജ്ഞൻ റിപ്പോർട്ട് നൽകി. എന്നാൽ ഏതാനും വർഷം മുൻപ് തന്‌റെ വൃക്ഷണത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് തനിക്ക് ഇങ്ങനെയുള്ള വിചാരങ്ങളുണ്ടാകുന്നതെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.