advertisement

Bineesh kodiyeri| ബിനീഷ് കോടിയേരിയെ ബെംഗളുരുവില്‍ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

Last Updated:

നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.

ബെംഗളുരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11ഓടെയാണ്‌ ഇഡി സോണൽ ഓഫീസിൽ ബിനീഷ് എത്തിയത്. ഒക്ടോബർ ആറിനും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇഡിവീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
advertisement
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസാണ് പ്രധാനമായും കണ്ടെത്താനുള്ളത്.
അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ഹോട്ടല്‍ തുടങ്ങാൻ ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഇരുപതോളം അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല.
advertisement
അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണം ബിനീഷ് കോടിയേരിയുടെ നിർദേശപ്രകാരമാണോ അയച്ചത്, ബെംഗളുരുവിൽ ബിനീഷ് ബിനാമി ഇടപാടുകൾ നടത്തുന്നുണ്ടോ തുടങ്ങിയവയാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ  78 തവണ വിളിച്ചതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച ഫോൺവിവരങ്ങൾ ന്യൂസ് 18ന് ലഭിച്ചു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ആഗസ്റ്റ് 19ന് മാത്രം അഞ്ചുതവണയാണ് ഇരുവരും വിളിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bineesh kodiyeri| ബിനീഷ് കോടിയേരിയെ ബെംഗളുരുവില്‍ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു
Next Article
advertisement
ജൂസ് കൊടുത്ത് മയക്കി ‌‌പീഡിപ്പിച്ചതായി യുവതി; പരാതിക്ക് പിന്നാലെ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ് ഒളിവിൽ
ജൂസ് കൊടുത്ത് മയക്കി ‌‌പീഡിപ്പിച്ചതായി യുവതി; പരാതിക്ക് പിന്നാലെ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ് ഒളിവിൽ
  • 2024 ജൂലൈയിൽ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.

  • പകൽ 11 മണിയോടെ ജൂസ് കൊടുത്ത് മയക്കിയശേഷം യുവതിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

  • പാലാ പോലീസ് കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും യുവതി മാനസികമായി തളർന്നതായും പറയുന്നു.

View All
advertisement