ഇന്റർഫേസ് /വാർത്ത /Crime / News18 Exclusive | ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ്

News18 Exclusive | ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ്

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

അനൂപ് മുഹമ്മദ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ് ആഗസ്റ്റ് 19ന് ഇരുവരും വിളിച്ചത് അഞ്ചുതവണ.

  • Share this:

കുശല സത്യനാരായണ

ബംഗളൂരു: ലഹരിമരുന്ന് കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷിക്കുന്നതിനിടെ ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺരേഖകൾ ന്യൂസ് 18ന് ലഭിച്ചു. ഇതിൽ ഏറിയപങ്കും വിളിച്ചിരിക്കുന്നത് ബിനീഷ് കോടിയേരിയും അനൂപും തമ്മിലാണ്. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് 78 തവണയാണ് ഇരുവരും ഫോണിൽ വിളിച്ചിരിക്കുന്നത്.

ആഗസ്റ്റ് 21നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാകുന്നത്. അതിന് രണ്ട് ദിവസം മുൻപ്, അതായത് ആഗസ്റ്റ് 19ന് മാത്രം ഇരുവരും ഫോൺവിളിച്ചത് അഞ്ചുതവണയാണ്. 80 ദിവസത്തിനിടെ ബിനീഷ് കോടിയേരി യും അനൂപും മുഹമ്മദും വിളിച്ചത് 78 തവണയാണ്.

Also Read- News18 Big Breaking| ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ

ആഗസ്റ്റിന് ബിനീഷ് കോടിയേരിയുും അനൂപ് മുഹമ്മദും വിളിച്ചത് അഞ്ച് തവണ. ഇരുവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. 13 സെക്കന്റ് മുതൽ 60 സെക്കന്റ് വരെ ദൈർഘ്യമാണ് ഇവര്‍ തമ്മിൽ സംസാരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 21 നാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ  ഉദ്യോഗസ്ഥർ  അനൂപ് മുഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. ലഹരിമരുന്ന് കേസും സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്നാണ് ദേശീയ ഏജൻസികളായ എൻ‌സി‌ബിയും ഇഡിയും സംശയിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണമാണ് ഇരു ഏജൻസികളും നടത്തുന്നത്.

Also Read- സെക്രട്ടേറിയേറ്റ് തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

അനൂപ് മുഹമ്മദിന് ഹോട്ടൽ ആരംഭിക്കാൻ ബിനീഷ് കോടിയേരി 50 ലക്ഷം രൂപ നൽകിയെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ഇഡിക്ക് നൽകിയ മൊഴിയിൽ അനൂപ് മുഹമ്മദ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താൻ എംഡിഎംഎ ഗുളികകൾ കോളജ് വിദ്യാർഥികൾക്കും പാർട്ടികൾക്കും വിതരണം ചെയ്തിരുന്നുവെന്ന് അനൂപ് പറയുന്നു. കുറച്ചുപണം ഉണ്ടാക്കിയതിന് ശേഷം കുറച്ച് വസ്തു പാട്ടത്തിന് എടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നുവെന്നുമാണ് അനൂപ് മുഹമ്മദ് മൊഴി നൽകിയത്.

ബിനീഷ് കോടിയേരിയെ കഴിഞ്ഞ മാസം  ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇഡി സ്വർണക്കടത്തും ലഹരിമരുന്ന് കേസും തമ്മിലുള്ള ബന്ധത്തെപറ്റി വിശദമായി ചോദിച്ചിരുന്നു. പത്ത് മണിക്കൂറോളമാണ് അന്ന് ബിനീഷിനെ ചോദ്യം ചെയ്തത്. ഇന്നു വീണ്ടും ബെംഗളൂരുവിലെ ഓഫീസിൽവെച്ച് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്.

First published:

Tags: Bineesh kodiyeri, Breaking news, Enforcement Directorate, Enforcement Directorate Probe