advertisement

SIR ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി

Last Updated:

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്

ബദുരിയയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ട നാസിർ അലി
ബദുരിയയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ട നാസിർ അലി
കൊൽക്കത്ത: എസ് ഐ ഐർ ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി.  നോർത്ത് 24 പർഗാനാസിലെ ബദുരിയ സ്വദേശിയാണ് നസീർ അലിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഒരു ഫോൺ കോൾ വന്നതിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ നാസിർ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന്, അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ബദുരിയയിലെ വിവിധ കനാലുകളിൽ നിന്ന് വെട്ടിനുറുക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. ബദുരിയയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ട നാസിർ അലി.
സംഭവത്തിൽ കൊല്ലപ്പെട്ട നാസിർ അലിയുടെ സുഹൃത്തും അധ്യാപകനുമായ റിസ്‌വാൻ ഹസൻ മൊണ്ടാൽ, സഹായി സാഗർ ഗായൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡൽ പ്രാദേശിക ബൂത്ത് ലെവൽ ഓഫീസറായും (ബിഎൽഒ) ജോലി ചെയ്യുന്നുണ്ട്.
നാസിർ അലിയുടെ ഭാര്യയുമായി പ്രതി റിസ്‌വാനുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി വിവിധ ജലാശയങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
ഫെബ്രുവരി 9-നാണ് നാസിർ അലിയെ കാണാതാകുന്നത്. SIR ആവശ്യത്തിനെന്നു പറഞ്ഞ് നാസിറിനെ ഫോണിൽ വിളിച്ച പ്രതി, അമ്മയുടെ ആധാർ കാർഡിന്റെയും വോട്ടർ ഐഡിയുടെയും പകർപ്പുമായി ലാൽകുതിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ നാസിറിനെ പ്രതികൾ ചേർന്ന് കൊലപ്പെടുത്തി. നാസിറിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനാലിന് സമീപത്തുനിന്ന് നാസിറിന്റെ ഷൂസും യമുന കനാലിൽ നിന്ന് ബൈക്കും കണ്ടെടുത്തു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് റിസ്‌വാൻ പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതോടെ ശനിയാഴ്ച അർധരാത്രിയോടെ പോലീസ് വലിയ തിരച്ചിൽ നടത്തി.
advertisement
ചത്ര പാലത്തിന് താഴെയുള്ള യമുന കനാൽ, ഇച്ചാമതി പുഴ, ലാൽകുതിയിലെ ഒരു കുളം എന്നിവിടങ്ങളിൽ നിന്നാണ് അഴുകിത്തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ഇത്രയും ക്രൂരമായ കൊലപാതകം റിസ്‌വാൻ എന്തിന് ചെയ്തു എന്ന ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
SIR ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement