പെൺകുട്ടികളോട് സംസാരിച്ചതിന് തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ‌ മർദിച്ച് കൊലപ്പെടുത്തി; 2 പേർ പിടിയില്‍

Last Updated:

ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നത് നിർത്താൻ പ്രതികളായ സ‌ഹപാഠികൾ ആദിത്യയെ താക്കീത് ചെയ്തിരുന്നു

ആദിത്യ (Photo: News18 Tamil)
ആദിത്യ (Photo: News18 Tamil)
തമിഴ്‌നാട്ടിലെ ഈറോഡിൽ പെൺകുട്ടികളുമായി സംസാരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ മർദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഈറോഡ് ടൗൺ പൊലീസ് രണ്ട് 12ാം ക്ലാസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഈറോഡിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ 12-ാം ക്ലാസ് ബയോളജി ഗ്രൂപ്പ് വിദ്യാർത്ഥിയായ ആദിത്യ (17) ആണ് മരിച്ചത്. ‌‌
സംഭവം നടന്ന ബുധനാഴ്ച പിതാവ് ആദിത്യയെ സ്കൂളിൽ ഇറക്കിവിട്ടെങ്കിലും രണ്ട് സുഹൃത്തുക്കൾക്കൊപ്പം ക്ലാസ് കട്ട് ചെയ്തിരുന്നു. വൈകിട്ട് സ്കൂൾ കാമ്പസിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ വച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതും വായിക്കുക: 55കാരനായ അമ്മാവനുമായി 15 വർഷത്തെ കടുത്ത പ്രണയം; ഒരുമിച്ച് ജീവിക്കാൻ 25കാരി ഭർത്താവിനെ കൊലപ്പെടുത്തി
ഒരു ആഴ്ച മുമ്പ് പ്രതികളായ വിദ്യാർത്ഥികളുമായി മുമ്പ് ഉണ്ടായ ഒരു വഴക്കിനെക്കുറിച്ച് ആദിത്യ തന്റെ പിതാവ് ശിവയോട് അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നത് നിർത്താൻ ഇരുവരും ആദിത്യയെ താക്കീത് ചെയ്തിരുന്നു.
advertisement
നാല് വിദ്യാർത്ഥികളും പുറത്തുനിന്നുള്ള മൂന്ന് പേരും ആദിത്യയെ ആക്രമിച്ചുവെന്നും ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ എന്ന് പൊലീസ് കുടുംബത്തെ അറിയിച്ചു. വൈകുന്നേരം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മൃതദേഹം പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ച് കുടുംബത്തിന് കൈമാറി.
പ്രതികളും ഒരേ സ്കൂളിലെ വ്യത്യസ്ത ഗ്രൂപ്പുകളിൽ നിന്നുള്ള 12-ാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 (കൊലപാതകം), 296 (ബി) (പൊതുസ്ഥലങ്ങളിൽ അശ്ലീല വാക്കുകൾ ഉച്ചരിക്കുക) എന്നിവ പ്രകാരം വ്യാഴാഴ്ച ഈറോഡ് ടൗൺ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി കോയമ്പത്തൂർ ജില്ലയിലെ ഒരു നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
advertisement
Summary: Police arrested two Class 12 students for allegedly beating to death their schoolmate following a dispute over talking to girl students in Tamil Nadu’s Erode district. The victim was identified as Adhithya, a 17-year-old Class 12 Biology group student at a government higher secondary school in Erode.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടികളോട് സംസാരിച്ചതിന് തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ‌ മർദിച്ച് കൊലപ്പെടുത്തി; 2 പേർ പിടിയില്‍
Next Article
advertisement
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരുമാസത്തിനിടെ മരിച്ചത് ആറുപേര്‍
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരുമാസത്തിനിടെ മരിച്ചത് ആറുപേര്‍
  • മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു, രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

  • ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആറാമത്തെ മരണമാണിത്, 97% മരണനിരക്ക്.

  • കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

View All
advertisement