advertisement

ഭക്ഷണം വിളമ്പാൻ വൈകി; അടുത്തയാഴ്ച വിവാഹിതയാകേണ്ട മകളെ അച്ഛൻ കഴുത്തറത്തുകൊന്നു

Last Updated:

വാക്കുതർക്കം കനക്കുന്നതിനിടെ അച്ഛൻ മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ലക്‌നൗ: വിവാഹം നടക്കാനിരിക്കെ യുവതിക്കു പിതാവിന്റെ കൈകൊണ്ട് മരണംസംഭവിച്ചു. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേ‌ഷ്‌മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തിൽ മരിച്ചത്.
ഭക്ഷണം വിളമ്പാൻ വൈകിയതാണ് കാരണമെന്നു പൊലീസ് പറയുന്നു. സെ‌പ്‌റ്റംബർ നാലിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.മകൾ ഭക്ഷണം വിളമ്പാൻ വൈകിയത് പിതാവ് ചോദ്യം ചെയ്‍തു. തുടർന്നാണ് പ്ര‌ശ്നങ്ങൾ ഉണ്ടാവുന്നത്.
വാക്കുതർക്കം കനക്കുന്നതിനിടെ അച്ഛൻ മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രേ‌ഷ്‌മയെ കൂടാതെ ഇയാൾക്ക് അഞ്ച് മക്കൾ കൂടിയുണ്ട്.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണം വിളമ്പാൻ വൈകി; അടുത്തയാഴ്ച വിവാഹിതയാകേണ്ട മകളെ അച്ഛൻ കഴുത്തറത്തുകൊന്നു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement