advertisement

മലപ്പുറത്ത് 11 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

Last Updated:

അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: മകളെ ബലാത്സം​ഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിന തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. നിലവിൽ പ്രതി മറ്റൊരു ബലാത്സം​ഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന 11-കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സം​ഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും.
അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ മഞ്ചേരി കോടതി പത്ത് വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 11 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്
Next Article
advertisement
'കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു';പുതുയുഗ യാത്ര സമാപനത്തിൽ രാഹുൽ ഗാന്ധി
'കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു'; രാഹുൽ ഗാന്ധി
  • രാഹുൽ ഗാന്ധി കേരളത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ട് 있다고 ആരോപിച്ച് മോദിയെ വിമർശിച്ചു

  • യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെ പ്രഖ്യാപനങ്ങൾ

  • പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചതായി യു ഡി എഫ്

View All
advertisement