advertisement

ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ; വിളിച്ചു ശല്യം ചെയ്ത രണ്ടുപേർ പിടിയിൽ

Last Updated:

മൊഴി നൽകാനായി വീട്ടമ്മ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികൾ കാലു പിടിച്ചു ക്ഷമ ചോദിച്ചു. അതോടെയാണു കേസിൽ നിന്നു വീട്ടമ്മ പിന്തിരിഞ്ഞത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കട്ടപ്പന ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ സാമൂഹിക വിരുദ്ധർ വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ എഴുതിവച്ചു. ആ നമ്പറിലേക്ക് വിളിച്ചു മോശമായി സംസാരിച്ച 2 പേരെ പൊലീസ് പിടികൂടി. പ്രതികൾ മാപ്പു പറഞ്ഞതോടെ പരാതിയിൽ നിന്നു വീട്ടമ്മ പിൻവാങ്ങിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവരാണു പിടിയിലായത്. നമ്പർ എഴുതിവച്ച വ്യക്തിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യതവണ കോൾ വന്നപ്പോൾ വീട്ടമ്മ ഫോൺ കട്ട് ചെയ്‌തെങ്കിലും പിന്നീട് തുടരെ തുടരെ വിളികളെത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കട്ടപ്പന എസ്‌ ഐ കെ. ദിലീപ് കുമാർ കസ്റ്റഡിയിലെടുത്തു. മൊഴി നൽകാനായി വീട്ടമ്മ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികൾ കാലു പിടിച്ചു ക്ഷമ ചോദിച്ചു. അതോടെയാണു കേസിൽ നിന്നു വീട്ടമ്മ പിന്തിരിഞ്ഞത്. എന്നാൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഇരുവർക്കുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ശുചിമുറിയുടെ കെട്ടിടത്തിൽ നിന്നു വീട്ടമ്മയുടെ ഫോൺ നമ്പർ പൊലീസ് നീക്കി.
advertisement
നേരത്തെ ലൈംഗിക തൊഴിലാളിയെന്ന പേരില്‍ കുമരനല്ലൂർ സ്വദേശിയായ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം മടിച്ചുനിന്ന പൊലീസ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കർശന നടപടികളിലേക്ക് കടന്നത്. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്.
advertisement
ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വന്നതോടെ മുഖ്യമന്ത്രി പ്രശ്‌നത്തിലിടപെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ; വിളിച്ചു ശല്യം ചെയ്ത രണ്ടുപേർ പിടിയിൽ
Next Article
advertisement
പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്
പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്
  • അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരെയുള്ള സൈനിക ആക്രമണം 5 ദിവസം നിർത്തിവച്ചു

  • ഇറാനുമായുള്ള ചർച്ചകൾ അതീവ ഫലപ്രദവും മധ്യേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമാണെന്ന് ട്രംപ്

  • ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് തീരുമാനം

View All
advertisement