advertisement

പേടിയില്ലാതെ നടക്കാം അനന്തപുരിയിൽ! നായശല്യത്തിന് പൂട്ടിടാൻ നഗരസഭ

Last Updated:

സ്കൂൾ കുട്ടികൾക്കും പ്രായമായവർക്കും ഭയമില്ലാതെ നിരത്തിലിറങ്ങാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതിനാണ് നഗരസഭ മുൻഗണന നൽകുന്നത്.

തെരുവ് നായ 
തെരുവ് നായ 
അനന്തപുരിയുടെ നിരത്തുകളെ ഭീതിയിലാഴ്ത്തുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരസഭ വിപുലമായ പദ്ധതിക്ക് തുടക്കം കുറിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തരായ നായകളെ കണ്ടെത്തി അവയെ പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റുന്ന ദൗത്യമാണ് ഇപ്പോൾ സജീവമായി പുരോഗമിക്കുന്നത്.
സ്കൂൾ കുട്ടികൾക്കും പ്രായമായവർക്കും ഭയമില്ലാതെ നിരത്തിലിറങ്ങാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതിനാണ് നഗരസഭ മുൻഗണന നൽകുന്നത്. കളിപ്പാൻകുളം, ചാക്ക, ഫോർട്ട് തുടങ്ങിയ നായശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നാണ് ആദ്യഘട്ടത്തിൽ നായകളെ പിടികൂടുന്നത്.
പിടികൂടുന്ന നായകളെ നഗരസഭയുടെ കീഴിലുള്ള ആധുനിക സൗകര്യങ്ങളുള്ള ഷെൽട്ടറുകളിലേക്ക് മാറ്റി കൃത്യമായ പരിചരണവും എ.ബി.സി. പ്രോഗ്രാം വഴിയുള്ള വന്ധ്യംകരണവും വാക്സിനേഷനും ഉറപ്പുവരുത്തും.
മൃഗസ്നേഹികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ നായകളുടെ എണ്ണം നിയന്ത്രിക്കാനും കടിയേൽക്കുന്ന സംഭവങ്ങൾ ഇല്ലാതാക്കാനും കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വികസനത്തിനൊപ്പം തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന ഈ നീക്കം സ്മാർട്ട് സിറ്റി എന്ന നിലയിൽ തിരുവനന്തപുരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നുറപ്പാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പേടിയില്ലാതെ നടക്കാം അനന്തപുരിയിൽ! നായശല്യത്തിന് പൂട്ടിടാൻ നഗരസഭ
Next Article
advertisement
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത്  തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത്  തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ
  • സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നതിന് സംഘടനകൾ തത്വത്തിൽ അനുമതി നൽകി

  • പ്രവൃത്തിദിനം കുറയ്ക്കുമ്പോൾ ജോലി സമയം കൂട്ടുന്നതിന് യോജിച്ചെങ്കിലും അവധി, കാഷ്വൽ ലീവ് കുറയ്ക്കില്ല

  • ആരോഗ്യമേഖലയിലെ ജീവനക്കാർ നേരിടുന്ന പ്രബുദ്ധിമുട്ടുകൾ പ്രത്യേകമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement