കൊല്ലം: യുവാവിനെ പെൺ സുഹൃത്തിന്‍റെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അനന്ദുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത് ശശിധരന്റെ അയല്വീട്ടിലേക്കാണ്. സഹോദരിയുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം വിലക്കുകയും പൂയപ്പള്ളി പൊലീസില്‍ അനന്ദുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കി വിട്ടു.
എന്നാൽ ഇതിനുശേഷവും അനന്ദുവും പെൺകുട്ടിയും തമ്മിൽ ബന്ധം തുടർന്നു. അനന്ദു വാങ്ങിനൽകിയ മൊബൈൽഫോൺ വഴിയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് അനന്ദുവിനെ ആക്രമിക്കാൻ ശശിധരൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനന്ദുവിന്‍റെ വീടിന്‍റെ സമീപത്ത് എത്തി ശശിധരൻ ഒളിച്ചിരുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അനന്ദുവിനെ ശശിധരൻ പതിയിരുന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് വേട്ടേറ്റ അനന്ദുവിന്‍റെ നിലവിളി കേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.
പരിക്കേറ്റ അനന്ദുവിനെ ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശികളായ ലീല (65) രവി (72)ദമ്പതികൾക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇൻറർ സിറ്റി ട്രെയിനിൽ നിന്നാണ് ഇരുവരും വീണത്. പാറശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും യും പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇരുവരും വീണതിനെതുടർന്ന് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 25 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. അതേസമയം നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലയേയും കാണാനില്ല എന്നുപറഞ്ഞ് മക്കൾ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പാറശാല പോലീസ് വ്യക്തമാക്കി.
തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ (2 Year old girl Brutally assaulted)ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെൻറിലേറ്ററിൽ നിന്ന് മാറ്റി. കുട്ടിക്ക് തനിയെ ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.കുട്ടിയുടെ ശ്വാസഗതിയും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്. വൈകാതെ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നൽകാൻ കഴിയുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നീട് പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത്. നിരന്തര നിരീക്ഷണത്തിനും ചികിത്സകൾക്കും ശേഷമാണ് ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ ആദ്യ സൂചനകൾ പ്രകടമാകുന്നത്.
read also- Accident Death | പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു
അതേസമയം രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത തുടരുകയാണ്. അയൽ വീടുകളുമായി ഒരടുപ്പവും കുടുംബം പുലർത്താതിരുന്ന കുടുംബം രഹസ്യമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതു പോലും. ഒരു മാസം മുൻപാണ് തൃക്കാക്കര തെങ്ങോടുള്ള ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ള അവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.