മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം

Last Updated:

എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം എടവണ്ണയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എടവണ്ണ സ്വദേശി റിദാൻ ബാസിത്ത് വെടിയേറ്റ് മരിച്ചതെന്ന് പോലീസ് നിഗമനം. ലഹരി മരുന്ന് കേസിൽ പ്രതിയായ ഇയാളുടെ മരണം കൊലപാതകം ആണെന്ന നിഗമനത്തിലാണ് പോലീസ്. എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൂന്ന് വെടിയേറ്റ മുറിവുകൾ ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായി . വയറിനു മുകളിൽ ആയിട്ടാണ് ഈ മൂന്ന് മുറിവുകൾ ഉള്ളത്.. കഴിഞ്ഞദിവസം വീട്ടിൽ എത്താത്തത് കാരണം വീട്ടുകാർ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട റിദാൻ ഈ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. എംഡി എം എ കടത്ത് കേസിലാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. റിദാൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കൊലപാതകത്തിൻ്റെ സാധ്യതയിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ഫോറൻസിക്, വിരൽ അടയാള വിദഗ്ധർ സ്ഥലതെത്തി പരിശോധന നടത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച്
advertisement
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം
Next Article
advertisement
'പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്';സ്ത്രീ വിരുദ്ധ പരാമർശവുമായി ഫസൽ ഗഫൂർ
'പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്';ഫസൽ ഗഫൂർ
  • പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണെന്ന് ഫസല്‍ ഗഫൂര്‍.

  • സിബിഎസ്ഇ അധ്യാപകരുടെ സംഗമവേദിയില്‍ ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് വിമര്‍ശനം.

  • അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണമെന്നും അത് ഇനി വേണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

View All
advertisement