മകനേക്കാൾ മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് എട്ടാം ക്ലാസുകാരന്റെ അമ്മ വിഷംകൊടുത്തു
- Published by:Amal Surendran
- news18-malayalam
Last Updated:
ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠൻ മരിച്ചു. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം -ചെന്നൈ ദേശീയപാത പുലർച്ചെ വരെ ഉപരോധിക്കുകയും ചെയ്തു.
സ്‌കൂൾക്കുട്ടികളുടെ മാർക്കിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലുള്ള മത്സരം പലപ്പോഴും കാണാറുള്ളതാണ് എന്നാൽ എങ്ങനെയെങ്കിലും തന്റെ മകനെ ക്ലാസിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഒരമ്മ ചെയ്ത കൊടുംക്രൂരത ആരിലും നടുക്കമുണ്ടാക്കുന്നതാണ്. കാരയ്ക്കൽ ആണ് സംഭവം ഉണ്ടായത്. ബാലമണികണ്ഠൻ എന്ന വിദ്യാർത്ഥി ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛർദിച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ജൂസ് നൽകിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.
ഇതനുസരിച്ച് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ദേവദാസിനെ മാതാപിതാക്കളും സ്‌കൂൾ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നൽകാൻ ഏൽപ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്നു സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.
advertisement
മണികണ്ഠന്റെ അമ്മയുടെ പരാതിയിൽ കാരയ്ക്കൽ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളിൽ തന്റെ മകനേക്കാൾ മണികണ്ഠൻ മികച്ച മാർക്കു നേടുന്നതാണു വിഷം നൽകാനുള്ള കാരണമെന്നാണു മൊഴി.
ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠൻ മരിച്ചു. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം -ചെന്നൈ ദേശീയപാത പുലർച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കൽ എസ്പി അറിയിച്ചു.
Location :
First Published :
September 04, 2022 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകനേക്കാൾ മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് എട്ടാം ക്ലാസുകാരന്റെ അമ്മ വിഷംകൊടുത്തു