തന്നേ തുടർച്ചയായി ബലാൽസംഗം ചെയ്ത മകനെ 56 കാരി വെട്ടിക്കൊലപ്പെടുത്തി

Last Updated:

മദ്യപനായ മകന്‍ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴിനല്‍കി. സംഭവദിവസം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അരിവാള്‍കൊണ്ട് മകനെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് മൊഴിനല്‍കി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബിജ്നോർ: മദ്യപിച്ചെത്തി പതിവായി ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ശ്യാമില ഗ്രാമത്തില്‍ ഓഗസ്റ്റ് 7നാണ് സംഭവം. 32കാരനാണ് മരിച്ചത്. സംഭവത്തില്‍ 56-കാരിയെ പൊലീസ് അറസ്റ്റുചെയ്തു. മദ്യപനായ മകന്‍ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴിനല്‍കി. സംഭവദിവസം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അരിവാള്‍കൊണ്ട് മകനെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് മൊഴിനല്‍കി.
ഇതും വായിക്കുക: 'മതംമാറാമെന്ന് സമ്മതിച്ചിട്ടും ക്രൂരത തുടർന്നു'; കോതമംഗലത്തെ 23കാരിയുടെ കുറിപ്പ് പുറത്ത്
രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അജ്ഞാതന്‍ മകനെ കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം മറ്റുള്ളവരോട് പറഞ്ഞത്. കൊല്ലപ്പെട്ടനിലയില്‍ മകന്‍ കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് മകന്റെ കൊലപാതകത്തില്‍ അച്ഛന്‍ പൊലീസിലും പരാതി നല്‍കി. എന്നാല്‍, അമ്മയെ ചോദ്യംചെയ്തതോടെ പൊലീസിന് സംശയങ്ങളുണ്ടായി. ഇതോടെയാണ് അമ്മ കുറ്റസമ്മതം നടത്തിയത്.
advertisement
Summary: A 56-year-old woman in Uttar Pradesh's Bijnor was arrested for allegedly killing her 32-year-old son by slitting his throat, police said on Sunday. Police said that the woman claimed she was 'sexually assaulted' repeatedly by her addict son.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തന്നേ തുടർച്ചയായി ബലാൽസംഗം ചെയ്ത മകനെ 56 കാരി വെട്ടിക്കൊലപ്പെടുത്തി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement