advertisement

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ

Last Updated:
വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിലാണ് ഏറ്റവും വലിയ വർധനവ് ദൃശ്യമാകുന്നത്
1/7
 ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്.
ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്.
advertisement
2/7
 രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
advertisement
3/7
 ‌മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.
‌മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.
advertisement
4/7
 പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീനിവാസന് രാജപ്രതിനിധി കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും നൽകി. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനം.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീനിവാസന് രാജപ്രതിനിധി കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും നൽകി. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനം.
advertisement
5/7
 ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ഭക്തജനത്തിരക്കിൽ വൻ വർധനവ്. 2025 നവംബർ 16 മുതൽ 2026 ജനുവരി 19 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 54,39,847 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ഭക്തജനത്തിരക്കിൽ വൻ വർധനവ്. 2025 നവംബർ 16 മുതൽ 2026 ജനുവരി 19 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 54,39,847 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement
6/7
 വെർച്വൽ ക്യൂ (VQ) വഴി മാത്രം 49,98,862 പേർ ഈ സീസണിൽ ദർശനം നടത്തി. പുല്ലുമേട് വഴി 2,02,731 തീർത്ഥാടകർ സന്നിധാനത്തെത്തി. മുക്കുഴി പാതയിലൂടെയുള്ളവരും സ്റ്റാഫ്, വിഐപി എന്നിവരും ഉൾപ്പെടെ 2,38,254 പേരാണ് എത്തിയത്. 2025 - 2026 (16-11-25 മുതൽ 19-01-26 വരെ) കാലയളവിൽ 54,39,847 പേരാണ് ദർശനത്തിനെത്തിയത്. 2024 - 2025 (15-11-24 മുതൽ 19-01-25 വരെ) കാലയളവിൽ 53,09,906 പേരായിരുന്നു ദർശനത്തിനെത്തിയത്.
വെർച്വൽ ക്യൂ (VQ) വഴി മാത്രം 49,98,862 പേർ ഈ സീസണിൽ ദർശനം നടത്തി. പുല്ലുമേട് വഴി 2,02,731 തീർത്ഥാടകർ സന്നിധാനത്തെത്തി. മുക്കുഴി പാതയിലൂടെയുള്ളവരും സ്റ്റാഫ്, വിഐപി എന്നിവരും ഉൾപ്പെടെ 2,38,254 പേരാണ് എത്തിയത്. 2025 - 2026 (16-11-25 മുതൽ 19-01-26 വരെ) കാലയളവിൽ 54,39,847 പേരാണ് ദർശനത്തിനെത്തിയത്. 2024 - 2025 (15-11-24 മുതൽ 19-01-25 വരെ) കാലയളവിൽ 53,09,906 പേരായിരുന്നു ദർശനത്തിനെത്തിയത്.
advertisement
7/7
 കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 53,09,906 തീർത്ഥാടകരായിരുന്നു എത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 1.3 ലക്ഷത്തോളം പേരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിലാണ് ഏറ്റവും വലിയ വർധനവ് ദൃശ്യമാകുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 53,09,906 തീർത്ഥാടകരായിരുന്നു എത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 1.3 ലക്ഷത്തോളം പേരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിലാണ് ഏറ്റവും വലിയ വർധനവ് ദൃശ്യമാകുന്നത്.
advertisement
'ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നത് അന്ന് എന്റെ ഉപദേശം കേൾക്കാത്തതുകൊണ്ട്'; രാഹുൽ ഗാന്ധിയോട് ജഗദംബിക പാൽ
'ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നത് അന്ന് എന്റെ ഉപദേശം കേൾക്കാത്തതുകൊണ്ട്'; രാഹുൽ ഗാന്ധിയോട് ജഗദംബിക പാൽ
  • ലോക്‌സഭയിലെ ബജറ്റ് ചർച്ചയിൽ രാഹുൽ ഗാന്ധിയും ജഗദാംബിക പാലും തമ്മിൽ വാഗ്വാദം അരങ്ങേറി

  • രാഹുലിന്റെ പരിഹാസം കലർന്ന പരാമർശത്തിന് ജഗദാംബിക പാൽ ശക്തമായ മറുപടി നൽകി, സഭയിൽ ചിരി പടർന്നു

  • 2014-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജഗദാംബിക പാൽ, മുൻകാല ബന്ധം ചർച്ചയിൽ പ്രാധാന്യമാക്കി

View All
advertisement